ആർത്തവത്തിനും ഓസ്‌കർ.. ഇന്ത്യൻ ഗ്രാമങ്ങളിലെ ആർത്തവകാലം പറഞ്ഞ് ‘പിരീഡ് എൻഡ് ഓഫ് സെന്റൻസ്’
സ്വന്തം ലേഖകൻ ആർത്തവകാലത്ത് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ നടത്തിയ ധീരമായ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ-അമേരിക്കൻ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി സംവിധാനം ചെയ്ത ‘പിരീഡ എൻഡ് ഓഫ് സെന്റൻസിന്’ മികച്ച ഡോക്യുമെന്റിക്കുള്ള ഓസ്‌കർ പുരസ്‌കാരം. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീയുടെ അനുഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. അരുണാചലം മുരുഗാനന്ദൻ എന്ന സംരഭകൻ കണ്ടു പിടിച്ച ചെലവു ചുരുങ്ങിയ രീതിയിൽ സാനിറ്ററി നാപ്കിൻ ഉത്പാദിപ്പിക്കാനുള്ള യന്ത്രം ഗ്രാമത്തിൽ സ്ഥാപിക്കുന്നതും അതിനു ശേഷം ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളുമാണ് ഡോക്യുമെന്ററി ആവിഷ്‌കരിക്കുന്നത്.