കടം വാങ്ങിയ പണം തിരികെ നല്കാന് വൈകി; യുവതിയെ രണ്ടംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ നല്കാന് വൈകിയതിന് വീട്ടിലെത്തിയ രണ്ടംഗ സംഘം യുവതിയെ മര്‍ദിച്ചു.
ശംഖുമുഖം കണ്ണാന്തുറ ഗോഡ്സി ഹൗസില്‍ സറ്റിന്‍സി റോസി(20)നാണ് മര്‍ദനമേറ്റത്. യുവതി നല്കിയ പരാതിയെ തുടര്‍ന്ന് കണ്ണാന്തുറ സ്വദേശിയായ ഷാജി ചാര്‍ളിയെ വലിയതുറ പോലീസ് അറസ്റ്റു ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 22ന് രാത്രി ഏഴോടെയാണ് സംഭവം.
സറ്റിന്‍സി റോസിയുടെ അച്ഛന് പ്രതികളില്‍ നിന്ന് പണം കടംവാങ്ങിയിരുന്നതായും തിരികെ നല്കാന് വൈകിയതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ ഇവര്‍ അന്വേഷിച്ചെത്തുകയായിരുന്നു.
അച്ഛനില്ലെന്ന് പറഞ്ഞപ്പോള്‍ ഇവര്‍ പ്രകോപിതരായി സറ്റിന്‍സി റോസിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശംഖുമുഖം അസി.കമ്മിഷണര്‍ ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അഭിലാഷ്, അലീന സൈറസ്, ആനന്ദ്കൃഷ്ണന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.