വീട് വാടകയ്ക്ക് എടുത്തുതന്നില്ലേ; ഞാൻ രാത്രിയിൽ ഇവിടെ വന്ന് കൂട്ട് കിടക്കാമെന്ന് യുവതിയോട് സിപിഎം നേതാവ്; നടുറോഡിൽ നേതാവിനെ പച്ച തെറി വിളിച്ച് യുവതി; പരാതി നൽകിയിട്ടും നേതാവിനെതിരെ കേസ് എടുക്കാതെ പൊലീസ്; പൊലീസ് മുക്കിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കമ്മിഷണർ
സ്വന്തം ലേഖിക
തിരുവനന്തപുരം: വാടക വീട് തരപ്പെടുത്താന്‍ സഹായം തേടിയ യുവതിയോട് സിപിഎം നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണർ.
യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി കേസെടുക്കാനാണ് പേരൂര്‍ക്കട പൊലീസിനോട് കമ്മിഷണര്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരം മൊഴിയെടുക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം നേതാവ് അപമര്യാദയായി പെരുമാറിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമുള്ള പരാതി ലഭിച്ചിട്ടും നേതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. പാര്‍ട്ടി ഉന്നതരുടെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നും ആരോപണം. നഗരത്തിലെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതിയാണ് നേതാവിനെതിരെ പരാതി നല്‍കിയത്.
ജൂലായ് 13നായിരുന്നു യുവതിക്ക് ദുരനുഭവമുണ്ടായത്. വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലിചെയ്യാന്‍ സ്ഥാപനം ആവശ്യപ്പെട്ടതോടെയാണ് യുവതി ബ്രോക്കര്‍ കൂടിയായ സിപിഎം നേതാവിനെ സമീപിച്ചത്. പേരൂര്‍ക്കടയില്‍ വീടുകാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയശേഷം നേതാവ് അപമര്യാദയായി പെരുമാറിയെന്നും അശ്ളീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതി പരാതി നല്‍കിയത്.
വീട് എടുത്തുതന്നില്ലേ. ഇനിമുതല്‍ രാത്രി ഇവിടെ വന്നുകിടക്കാമെന്ന് നേതാവ് പറഞ്ഞു. ഇതുകേട്ടതോടെ റോഡില്‍ വച്ച് അയാളെ ചീത്തവിളിച്ചു. അപ്പോള്‍ നേരത്തേ പറഞ്ഞത് അയാള്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തലായി.
യുവതിയുടെ വീട് എവിടെയാണെന്ന് അറിയാമെന്നും സൂക്ഷിച്ചില്ലെങ്കില്‍ അവിടെ വരുമെന്നും പറഞ്ഞു. അയല്പക്കത്തെ വീട്ടുകാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അയാള്‍ കുറച്ചാനാള് മുമ്ബ് പതിമൂന്നുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും അത് പ്രശ്നമായതും വീട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് നേതാവിന്റെ അടുത്തു നിന്ന് ഓടിരക്ഷപ്പെട്ട യുവതി പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ തയ്യാറാകാത്ത പൊലീസ് പിന്തിരിപ്പിക്കാന് ശ്രമിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. പരാതി നല്കി പത്തുദിവസത്തിനുശേഷമാണ് രസീത് നല്കാന് പൊലീസ് തയ്യാറായത്.