play-sharp-fill
ചേട്ടനെ അനിയന്‍ കൊന്ന സംഭവം: കുറ്റകൃത്യത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സംശയം

ചേട്ടനെ അനിയന്‍ കൊന്ന സംഭവം: കുറ്റകൃത്യത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സംശയം

സ്വന്തം ലേഖിക

തൃശൂര്‍: മദ്യപിച്ച്‌ ബഹളം വച്ച ചേട്ടനെ അനിയന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരങ്ങളുടെ അമ്മയ്ക്കും പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്.


കഴിഞ്ഞ ശനിയാ‌ഴ്ചയായിരുന്നു പ്രതി സാബു സഹോദരന്‍ ബാബുവിനെ കൊന്ന് കുഴിച്ചുമൂടിയത്. കഴിഞ്ഞ 19ാം തീയതി ബാബുവിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടെന്നാണ് സാബു ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയിട്ടുള്ള കുറ്റസമ്മത മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്രയും ദൂരം മൃതദേഹം കൊണ്ടുപോയി കുഴിച്ചിടാന്‍ സാധിക്കില്ലെന്ന് നിഗമനനത്തിലാണ് പൊലീസ്. ഇതിനാലാണ് സഹോദരങ്ങളുടെ അമ്മയും സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.

അമ്മയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ബാബുവിനെ കാണാനില്ലെന്ന് കാട്ടി പ്രതി സാബുവും അമ്മയുമാണ് പൊലീസില്‍ പരാതി നല്‍കിയത്.

തൃശൂര്‍ ചേര്‍പ്പില്‍ മുത്തുള്ളി സ്വദേശികളാണ് കൊല്ലപ്പെട്ട ബാബുവും അനിയന്‍ സാബുവും. സഹോദരന്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയപ്പോള്‍ അതില്‍ പ്രകോപിതനായാണ് കുറ്റകൃത്യം നടത്തിയതെന്നാണ് സാബു മൊഴി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ സാബുവും മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

ബാബുവിനെ കാണാതായെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നേരത്തെ തന്നെ വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ സഹോദരന്മാര്‍ തമ്മില്‍ നിരന്തരം വഴക്ക് നടന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിനിടെ ബാബുവിന്റെ വീടിന് സമീപത്തുള്ള പറമ്പില്‍ മണ്ണ് മാറി കിടക്കുന്നത് കണ്ട് പശുവിനെ മേയ്‌ക്കാനെത്തിയ സമീപവാസിക്ക് സംശയം തോന്നിയിരുന്നു. അയാള്‍ മറ്റു നാട്ടുകാരെയും വിളിച്ച്‌ മണ്ണ് മാറ്റി നോക്കിയപ്പോള്‍ കൈയുടെ ഒരു ഭാഗം പുറത്തു കണ്ടു.

തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.
നിരന്തരം വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് സാബു പൊലീസിനോട് വെളിപ്പെടുത്തിയത്.