കൈക്കൂലിക്കേസിൽ പിടിയിലായ ​ഗൈനക്കോളജിസ്റ്റ്  മായാരാജിന്  കോട്ടയം മെഡിക്കൽ കോളേജിലെ സുഖചികിത്സ കഴിഞ്ഞ് വീട്ടിൽ പോകാമെന്ന മോഹത്തിന് തിരിച്ചടി; കൈക്കൂലിക്കാരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി; മൂന്ന് വർഷത്തിനിടെ വിജിലൻസ് പിടികൂടിയത് സിഐയും തഹസിൽദാരും രണ്ട് ഡോക്ടർമാരുമടക്കം 38 പേരെ; 36 പേർക്കും ഹാർട്ട് അറ്റാക്ക് വരില്ലന്ന് ഡോക്ടർമാർ ;  കൈക്കൂലിക്കാരിക്ക് ഗുരുതരരോഗമെന്ന്  പറഞ്ഞ് ജയിലിൽ വിടാതിരിക്കാൻ പതിനെട്ടടവും പയറ്റി സഹപ്രവർത്തകരായ ഡോക്ടർമാർ !

കൈക്കൂലിക്കേസിൽ പിടിയിലായ ​ഗൈനക്കോളജിസ്റ്റ് മായാരാജിന് കോട്ടയം മെഡിക്കൽ കോളേജിലെ സുഖചികിത്സ കഴിഞ്ഞ് വീട്ടിൽ പോകാമെന്ന മോഹത്തിന് തിരിച്ചടി; കൈക്കൂലിക്കാരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി; മൂന്ന് വർഷത്തിനിടെ വിജിലൻസ് പിടികൂടിയത് സിഐയും തഹസിൽദാരും രണ്ട് ഡോക്ടർമാരുമടക്കം 38 പേരെ; 36 പേർക്കും ഹാർട്ട് അറ്റാക്ക് വരില്ലന്ന് ഡോക്ടർമാർ ; കൈക്കൂലിക്കാരിക്ക് ഗുരുതരരോഗമെന്ന് പറഞ്ഞ് ജയിലിൽ വിടാതിരിക്കാൻ പതിനെട്ടടവും പയറ്റി സഹപ്രവർത്തകരായ ഡോക്ടർമാർ !

സ്വന്തം ലേഖകൻ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയിൽ വിജിലൻസ് പിടിയിലായ ഗൈനക്കോളജിസ്റ്റ് മായരാജിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ സുഖചികിത്സ കഴിഞ്ഞ് വീട്ടിൽ പോകാമെന്ന ഡോക്ടറുടെ മോഹത്തിന് തിരിച്ചടിയായി.

കൈക്കൂലിയുമായി പിടിയിലായ മായാരാജിനെ വിജിലൻസ് കോടതി റിമാന്റ് ചെയ്തതോടെ ഡോക്ടർക്ക് ശാരിരിക അസ്വസ്തതകൾ ഉണ്ടാകുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
മെഡിക്കൽ കോളേജിൽ മുപ്പത്തെട്ടുകാരിയായ ഡോക്ടർക്ക് പരിശോധനകൾ നടത്തിയപ്പോൾ ഹൃദയസംബന്ധമായ രോ​ഗങ്ങൾ ഉൾപ്പടെയുണ്ടന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുന്ന പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം റിമാന്റ് ചെയ്യുകയാണ് പതിവ്. എന്നാൽ മായാരാജിനെ റിമാന്റ് ചെയ്തതോടെ ശാരിരിക അവശത ഉണ്ടാകുകയും ഉടൻ മെഡിക്കൽ കോളേജിലെത്തിക്കുകയുമായിരുന്നു. എന്നാൽ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ ഡോക്ടർക്ക് ഗുരുതര രോഗമുണ്ടെന്ന് മറ്റ് ഡോക്ടർമാർ വിധിയെഴുതി. ഇതോടെ മെഡിക്കൽ കോളേജിൽ സുഖ ചികിൽസയും തുടങ്ങി. ഡോക്ടറാകട്ടെ സുഖ ചികിൽസയിലിരുന്ന് ജാമ്യം നേടാനുള്ള ശ്രമത്തിലുമായിരുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുപ്പത്തെട്ട് കൈക്കൂലിക്കാരേയാണ് വിജിലന്‍സ് എസ്പി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് . ഇതിൽ തഹസിൽദാരും , സിഐയും , രണ്ട് എസ് ഐ മാരും , കൃഷി ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനും, മായാരാജുമടക്കം മുപ്പത്തെട്ട് പേരാണുളളത്.

മുപ്പത്തെട്ടിൽ മുപ്പത്തിയാറ് പേർക്കും യാതൊരുവിധ അസുഖങ്ങളുമില്ലന്ന് ഡോക്ടർമാരുടെ സംഘം വിധിയെഴുതി. ഇതോടെ മുപ്പത്താറ് പേരും അഴിക്കുള്ളിലായി . എന്നാൽ ഇതേ വിധി എഴുതിയ ഡോക്ടർമാർ കാഞ്ഞിരപ്പളളിയിലെ സർജനും, മുപ്പത്തെട്ട് വയസ് മാത്രം പ്രായമുളള മായാരാജിനും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി.

മായാരാജിനെ ജയിലിൽ വിടാതിരിക്കാൻ പതിനെട്ടടവും പയറ്റുകയാണ് സഹപ്രവർത്തകരായ ഡോക്ടർമാർ !