കണ്ണീർ മഴയിലലിഞ്ഞ് ബ്രസീൽ ; ബ്രസീലിൽ അതിതീവ്രമഴയും മണ്ണിടിച്ചിലും തുടര്‍ക്കഥയാവുന്നു , നൂറിലധികംപേർ മരിച്ചതായി റിപ്പോട്ടുകൾ
സ്വന്തം ലേഖിക
ബ്രസീൽ : ബ്രസീലിയൻ നഗരമായ പെട്രോപോളിസിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയുടെ വടക്കന്‍ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന നഗരം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏതാണ്ട് തകര്‍ന്നു. അതിതീവ്രമഴയില്‍ നരഗത്തിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും മുങ്ങിയപ്പോള്‍ ജനസാന്ദ്രതയേറിയ മലഞ്ചെരുവുകള്‍ ഇടിഞ്ഞ് വീഴുകയായിന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിരവധി വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. കാറുകള്‍ ഒലിച്ച് പോയി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായത്. അന്ന് രാത്രിയോടെ 24 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ബ്രസീല്‍ നാഷണൽ സിവിൽ ഡിഫൻസ് അറിയിച്ചു. ചൊവ്വാഴ്ച മാത്രം പ്രദേശത്ത് 269 മണ്ണിടിച്ചിലുകൾ രേഖപ്പെടുത്തിയതായി ബ്രസീലിലെ സിവിൽ ഡിഫൻസ് സെക്രട്ടേറിയറ്റ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
439-ലധികം ആളുകൾക്ക് വീടുകൾ നഷ്ടമായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. 110 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് പ്രദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. റിയോയിലെ സിവിൽ ഡിഫൻസ് അനുസരിച്ച് 134 പേരെ കാണാതായിട്ടുണ്ട്
ബുധനാഴ്ച പ്രദേശത്ത് ദുരന്തനിവാരണത്തിലേര്‍പ്പെടവേ സംഘാംഗങ്ങള്‍ ഒഴുകിപ്പോയി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോകളിൽ വ്യാപകമായ നാശനഷ്ടങ്ങളും വാഹനങ്ങൾ തെരുവിൽ ഒഴുകിനടക്കുന്നതിന്‍റെയും ദൃശ്യങ്ങളുണ്ടായിരുന്നു.