പൂരനഗരിയെ അതിശയിപ്പിച്ച കൗതുക കാഴ്ച്ച; കൂളിംഗ് ഗ്ലാസും വച്ച് കാലന്‍ കുടയുമായി വേഷം മാറി പൂരപ്പറമ്പിലെത്തിയ ഈ കോടീശ്വരനെ പിടികിട്ടിയോ…?
സ്വന്തം ലേഖകൻ
തൃശ്ശൂർ: പൂരനഗരിയിലെ വേറിട്ട കാഴ്‌ചയാവുകയാണ്
അടിപൊളി മേക്കോവറില്‍ എത്തിയ ആരാധകര്‍ ബോച്ചെ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂർ.
ഷര്‍ട്ടും ജീന്‍സും ഷൂസുമൊക്കെ ധരിച്ച് കെെയിലൊരു കാലന്‍ കുടയുമായാണ് ബോച്ചെ എത്തിയത്. മുഖത്ത് വെപ്പ് താടിയും മീശയും കൂളിംഗ് ഗ്ലാസും. ലുക്ക് കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടയില്‍ കയറി വാച്ചെടുത്ത് നോക്കി, മിഠായി പാക്കറ്റുകള്‍ പരിശോധിച്ചാണ് അദ്ദേഹം നടക്കുന്നത്. മരണക്കിണറിലെ പ്രകടനം കണ്ട് കെെയടിച്ച്, റിംഗ് സ്റ്റാളിലെത്തി വളയമെറിഞ്ഞ് പൂരം ആസ്വദിച്ചാണ് ബോച്ചെയുടെ നടപ്പ്.
ചിലര്‍ അദ്ദേഹത്തെ തിരിച്ചറിയുന്നുമുണ്ട്. ഇതിനിടയില്‍ താടി കണ്ടാല്‍ അറിഞ്ഞൂടെ വെപ്പാണ് എന്ന് ഒരാള്‍ ചോദിക്കുന്നുമുണ്ട്. മറുപടി ഒരു ചിരിയിലൊതുക്കി ബോച്ചെ വീണ്ടും നടന്നുനീങ്ങി.
Third Eye News Live
0