തിരുവനന്തപുരത്തെ തല്ലുകൊള്ളി എസ്എഫ്‌ഐ നേതാവ്; അച്ഛന്റെ പേര് ഉപയോഗിച്ച് ബിസിനസില്‍ കോടീശ്വരനായി; ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയിട്ടും 96 ദിവസമായി പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന ബിനീഷിന് ജാമ്യമില്ല; എല്ലാ വിവാദങ്ങളില്‍ നിന്നും പുല്ല്‌പോലെ ഊരിപ്പോയ ബിനീഷ്, കൊടിയേരി കുടുംബത്തെ പ്രതിസന്ധിയിലാക്കുമ്പോള്‍

തിരുവനന്തപുരത്തെ തല്ലുകൊള്ളി എസ്എഫ്‌ഐ നേതാവ്; അച്ഛന്റെ പേര് ഉപയോഗിച്ച് ബിസിനസില്‍ കോടീശ്വരനായി; ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയിട്ടും 96 ദിവസമായി പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന ബിനീഷിന് ജാമ്യമില്ല; എല്ലാ വിവാദങ്ങളില്‍ നിന്നും പുല്ല്‌പോലെ ഊരിപ്പോയ ബിനീഷ്, കൊടിയേരി കുടുംബത്തെ പ്രതിസന്ധിയിലാക്കുമ്പോള്‍

സ്വന്തം ലേഖകന്‍

ബെംഗളൂരു: പല വിവാദങ്ങളും തനിക്കെതിരെ ഉയര്‍ന്നിട്ടും അതില്‍ നിന്നെല്ലാം ഊരിപ്പോയ ആളാണ് കൊടിയേരി ബാലകൃഷ്ണന്റെ ഇളയ മകന്‍ ബിനീഷ് കൊടിയേരി. എന്നാല്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ അറസ്റ്റിലായ ബിനീഷ് അഴിക്കുള്ളിലായിട്ട് 96 ദിവസങ്ങള്‍ പിന്നിടുന്നു. ആര്‍ക്കും തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു നടന്ന ബിനീഷ് കോടിയേരി ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അതീവ ക്ഷീണിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യം മാത്രമാണ് ബിനീഷിനെതിരെ ഇതുവരെ ഉന്നയിച്ചിട്ടുള്ളത്. മയക്കുമരുന്ന് കേസില്‍ പ്രതി ചേര്‍ത്തിട്ടുമില്ല. എന്നിട്ടും 96 ദിവസങ്ങള്‍ക്കിപ്പുറവും ബിനീഷിന് ജാമ്യം കിട്ടിയിട്ടില്ല. സ്വര്‍ണ്ണ കടത്തിലും ബിനീഷ് സംശയ നിഴലിലാണ്. എന്നാല്‍ കേസില്‍ പ്രതിയാക്കിയിട്ടില്ല. കവിയൂര്‍ കേസിലെ വിഐപിയാണെന്നായിരുന്നു ബിനീഷിനെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. റഷ്യന്‍ സുന്ദരികള്‍ക്കൊപ്പമുള്ള ഫോട്ടോ ഉണ്ടാക്കിയതും വന്‍ വിവാദം ആയിരുന്നു. തിരുവനന്തപുരത്തെ തല്ലുകൊള്ളി എസ് എഫ് ഐ നേതാവ് ബിസിനസില്‍ ഇറങ്ങിയയോടെ കോടീശ്വരനാവുകയും ചെയ്തു. അച്ഛന്‍ കോടിയേരിയുടെ മന്ത്രി പദവിയും മറ്റും ബിനീഷിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായി. ഇത്രയധികം സ്വാധീനവും ബന്ധങ്ങളുമുള്ള മന്ത്രി പുത്രനാണ് ജാമ്യം പോലും കിട്ടാതെ ബംഗളൂരുവിലെ ജയിലില്‍ കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. അനൂപ് മുഹമ്മദിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയത് ബിനീഷാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.

കള്ളപ്പണ കേസില്‍ ബിനീഷിന്റെ ജാമ്യ ഹര്‍ജിയില്‍ ബംഗളൂരു കോടതിയില്‍ വാദം തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി പ്രത്യേക കോടതി 12 വരെ നീട്ടി. ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തടസ്സവാദം ഉന്നയിച്ചതോടെ ഇതിന്മേലുള്ള വാദം ആരംഭിച്ചു. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലുള്ള ബിനീഷിനെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണു ഹാജരാക്കിയത്. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണ കേസിലെ നാലാം പ്രതിയാണ്. ഈ കേസിലെ മറ്റ് പ്രതികള്‍ ലഹരി കടത്ത് കേസിലും പ്രതിയാണ്.

കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, കന്നഡ സീരിയല്‍ നടി ഡി.അനിഖ, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍ എന്നിവരാണ് കേസിലെ ആദ്യ മൂന്ന് പ്രതികള്‍. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെതിരെ കേസെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ അത ഇതുവരെ ഉണ്ടായിട്ടില്ല. ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന അനൂപ് മുഹമ്മദ് എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകളുടെ വില്‍പനയില്‍ സജീവമായിരുന്നു. അനൂപിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിച്ചത്തുവന്നത്. ബംഗളുരു നഗരത്തിന്റെ ബിസിനസ് സാധ്യതകള്‍ തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു മുഹമ്മദ് അനൂപ് എന്ന ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മയക്കുമരുന്നു കച്ചവടം തുടങ്ങിയത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കായി ടെലഗ്രാം ഗ്രൂപ്പുകള്‍ അടക്കം ബംഗളുരുവില്‍ സജീവമായിരുന്നു. അതുകൊണ്ട് തന്നെ കച്ചവടം കൊഴിപ്പിക്കാന്‍ ഈ സാധ്യതയാണ് മുഹമ്മദ് അനൂപ് ഉപയോഗിച്ചത്. ടെലഗ്രാമിലൂടെ ഡീലുറപ്പിച്ച് ആവശ്യമുള്ള ലഹരിമരുന്ന് പാഴ്‌ലായി താമസ സ്ഥലത്തെത്തിക്കുന്ന ശൈലിയായിരുന്നു സംഘം പിന്തുടര്‍ന്നത്. ബംഗളൂരു നഗരത്തില്‍ ഹോം ഡെലിവറി സര്‍വ സാധാരണമായതിനാല്‍ പിടിക്കപ്പെടാന്‍ ഒരു സാധ്യതയുമില്ലായിരുന്നു. എന്നാല്‍ അനൂപ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴി ബിനീഷിനെ കുടുക്കുകയായിരുന്നു.