play-sharp-fill
ബിഹാറിൽ ഡോക്ടറും സംഘവും നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു; 30കാരിയായ വിധവയാണ് ക്രൂരമായ പീഡനത്തിനൊടുവിൽ കൊല്ലപ്പെട്ടത്; അന്വേഷണം ആരംഭിച്ച് പൊലീസ്

ബിഹാറിൽ ഡോക്ടറും സംഘവും നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു; 30കാരിയായ വിധവയാണ് ക്രൂരമായ പീഡനത്തിനൊടുവിൽ കൊല്ലപ്പെട്ടത്; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

പട്‍ന: ബിഹാറിൽ ഡോക്ടറും സംഘവും നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു. ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണ് സംഭവം. യുവതിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് ഡോ. ജയ്പ്രകാശ് ദാസിനും മറ്റ് അഞ്ചുപേർക്കുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഡോക്ടറും സംഘവും ഒളിവിലാണ്. കേസിൽ ഒരു കമ്പോണ്ടറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

30കാരിയായ വിധവയാണ് ക്രൂരമായ പീഡനത്തിനൊടുവിൽ കൊല്ലപ്പെട്ടത്. ഇവർക്ക് നാലു വയസുള്ള കുട്ടിയുണ്ട്. ഡോക്ടറും മറ്റു ജീവനക്കാരും ചേർന്ന് ഉപദ്രവിക്കുന്നതായി മകൾ വെളിപ്പെടുത്തിയിരുന്നെന്നും ഇതേതുടർന്ന് ജോലിക്ക് പോകുന്നത് നിർത്തിയിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“നഴ്സിങ് ഹോം നടത്തിപ്പുകാരായ ഡോ.ജയ്പ്രകാശും സുഹൃത്തും വീണ്ടും ജോലിക്കെത്താൻ ആവശ്യപ്പെടുകയും മികച്ച വരുമാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് ആഗസ്റ്റ് എട്ടിന് മകൾ നഴ്സിങ് ഹോമിലേക്കു ജോലിക്കു പോയി. പക്ഷേ, തിരിച്ചുവന്നില്ല. മകളുടെ ആരോഗ്യം മോശമായെന്നും മുസഫർപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് ഡോക്ടർ വിളിച്ച് അറിയിച്ചത്. എന്നാൽ ആശുപത്രിയിൽ മകളെ കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് ആംബുലൻസിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്” യുവതിയുടെ അമ്മ കൂട്ടിച്ചേർത്തു. ഒളിവിൽപ്പോയ പ്രതികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും മോത്തിഹാരി എസ്‍പി അറിയിച്ചു.