play-sharp-fill
ബേക്കറിയിലേയ്ക്ക്   കണ്ണീരോടെ കയറി വന്ന സ്ത്രീ ചോദിച്ചു; ”എന്റെ സഹോദരിയുടെ മകന്  വൃക്ക മാറ്റിവയ്ക്കണം; പണമില്ല സഹായിക്കാമോ”?  ബേക്കറി ഉടമ ഷൈജുവിന്റെ മറുപടികേട്ട് അന്തം വിട്ട് കടയിലുണ്ടായിരുന്നവർ

ബേക്കറിയിലേയ്ക്ക് കണ്ണീരോടെ കയറി വന്ന സ്ത്രീ ചോദിച്ചു; ”എന്റെ സഹോദരിയുടെ മകന് വൃക്ക മാറ്റിവയ്ക്കണം; പണമില്ല സഹായിക്കാമോ”? ബേക്കറി ഉടമ ഷൈജുവിന്റെ മറുപടികേട്ട് അന്തം വിട്ട് കടയിലുണ്ടായിരുന്നവർ

സ്വന്തം ലേഖിക

തൃശൂര്‍ : ഇരു വൃക്കകളും തകരാറിലായി ആഴ്ചയില്‍ മൂന്ന് ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന അന്തിക്കാട് പച്ചമ്പുള്ളി സ്വദേശി സുമേഷിന് വൃക്കദാനം നൽകാൻ തയാറായി ദൈവദൂതനെ പോലെ എത്തിയത് ബേക്കറി ഉടമ ഷൈജു സായ് റാം ആണ് .


കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു ബേക്കറിയിലാണ് മധുരതരമായൊരു സംഭവം നടന്നത് . ബേക്കറിയിലേയ്ക്ക് കണ്ണീരോടെ കയറി വന്ന ഒരു സ്ത്രീ ബേക്കറി ഉടമ ഷൈജുവിനോട് ചോദിച്ചത് മധുര പലഹാരങ്ങളായിരുന്നില്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സഹോദരിയുടെ മകന് വൃക്ക മാറ്റിവയ്ക്കണം; പണമില്ല സഹായിക്കാമോ”? സ്ത്രീയുടെ വാക്കുകൾ കേട്ട് ഒന്നാലോചിച്ചശേഷം ബേക്കറി ഉടമ ഷൈജു സായ് റാം പറഞ്ഞു: ”പണം തരില്ല. ചേരുമെങ്കില്‍ എന്റെ വൃക്ക തരാം!”കേട്ടതു ഫലിതമായിരിക്കുമെന്നു കരുതി. പക്ഷേ, ബേക്കറിയുടമയുടെ വാക്ക് മധുരനന്മയായിരിക്കുന്നു.

ഷൈജുവിന്റെ വൃക്ക അന്തിക്കാട് പച്ചമ്പുള്ളി സുമേഷിന്റെ ശരീരത്തില്‍ അടുത്ത തിങ്കളാഴ്ച വച്ചുപിടിപ്പിക്കും.വൃക്കകള്‍ തകരാറിലായി ആഴ്ചയില്‍ 3 ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുന്ന സുമേഷിന് (39) പുള്ള് സെന്ററിലെ സായ് റാം ബേക്കറി ഉടമയും കോണ്‍ഗ്രസ് ചാഴൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ ഷൈജു സായ് റാം (43) ആണു വൃക്ക നല്‍കുന്നത്. നടപടികള്‍ പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്കായി ഷൈജുവിനെ ഇന്ന് എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിക്കും. സുമേഷ് അവിടെ ചികിത്സയിലാണ്.

സുമേഷിന്റെ ഭാര്യയും ബന്ധുവും വൃക്ക നല്‍കാന്‍ തയാറായെങ്കിലും ചേരില്ലായിരുന്നു. പണം നല്‍കി സഹായിക്കുന്നതിനേക്കാള്‍ നല്ലതു വൃക്ക നല്‍കുന്നതാണെന്ന തീരുമാനമെടുത്ത ഷൈജുവിന് എല്ലാ പിന്തുണയും നല്‍കി ഭാര്യ സനിതയും മക്കളായ നന്ദനയും സായ് കൃഷ്ണയും ഒപ്പമുണ്ട്.

തൃശൂരില്‍ ബാര്‍ബറായിരുന്ന സുമേഷ് പിന്നീട് ഗള്‍ഫില്‍ പോയി. വൃക്കരോഗം കലശലായതോടെ 4 വര്‍ഷം മുന്‍പ് തിരിച്ചുപോന്നു. ശസ്ത്രക്രിയാ ചെലവുകള്‍ക്ക് ചുരുങ്ങിയത് 12 ലക്ഷം രൂപ വേണം. ചികിത്സാ സഹായ സമിതിയുടെ പക്കല്‍ ഉള്ളത്