അയർക്കുന്നത്തും ദേവലോകത്തും കുരിശടികൾക്ക് നേരെ ആക്രമണം ; അടിച്ചു തകർത്തത് ഓർത്തഡോക്‌സ്  പള്ളിയുടെ കുരിശടികൾ, ആക്രമണം നടത്തിയത് ഒരേ സംഘമെന്ന് പൊലീസ്

അയർക്കുന്നത്തും ദേവലോകത്തും കുരിശടികൾക്ക് നേരെ ആക്രമണം ; അടിച്ചു തകർത്തത് ഓർത്തഡോക്‌സ് പള്ളിയുടെ കുരിശടികൾ, ആക്രമണം നടത്തിയത് ഒരേ സംഘമെന്ന് പൊലീസ്

 

സ്വന്തം ലേഖകൻ

കോട്ടയം : ഓർത്തഡോക്‌സ് – യാക്കോബായ സഭാ തർക്കം മുറുകി നിൽക്കുന്നതിനിടെ പള്ളി കുരിശടികൾക്ക് നേരെ കോട്ടയത്ത് ആക്രമണം. രണ്ടിടത്ത് ബൈക്കിലെത്തിയ സംഘം ഓർത്തഡോക്‌സ് സഭയുടെ കുരിശടികൾ തല്ലിത്തകർത്തു. ദേവലോകം അരമനയുടെ മുന്നിലുള്ള കുരിശടിയും അയർക്കുന്നം കാരാറ്റുകുന്നേൽ പള്ളിയുടെ കുരിശടിയുമാണ് രാത്രിയിൽ ബൈക്കിലെത്തിയ സംഘം തകർത്തത്.

ഞായാറാഴ്ച്ച അർദ്ധരാത്രി 11 മുതൽ 12.30 വരെയുള്ള സമയത്തിനിടയിലാണ് രണ്ട് അക്രമസംഭവങ്ങളും . രണ്ടിടത്തും ഡിസ്‌കവർ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ദേവലോകം അരമനയുടെ മുന്നിലെത്തിയ സംഘം കല്ലും കമ്പും ഉപയോഗിച്ച് കുരിശടിയുടെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ശബ്ദം കേട്ട് പള്ളി അധികൃതർ വിവിരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. ഇതിന് സമാനമായ രീതിയിൽ രാത്രി പന്ത്രണ്ട മണിയോടെയാണ് അയർക്കുന്നം കാരാട്ടുകുന്നേൽ പള്ളിയുടെ കുരിശടിയും തല്ലിതകർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുരിശടിയിൽ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇവരാണ് വിവരം പൊലീസിൽ അറിയിച്ചത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ്, അയർക്കുന്നം പൊലീസ് കേസെടുത്തിട്ടുണ്ട്.