play-sharp-fill
മലയാളത്തിന്റെ മഹാബലി തമ്പുരാനെ വരവേൽക്കാൻ നാട് ഒരുങ്ങുന്നു; ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം

മലയാളത്തിന്റെ മഹാബലി തമ്പുരാനെ വരവേൽക്കാൻ നാട് ഒരുങ്ങുന്നു; ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം

തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം. പത്താം നാൾ മലയാളികളുടെ പ്രിയപ്പെട്ട തിരുവോണം.

മുറ്റത്ത് ഇന്നു മുതൽ പൂക്കളങ്ങൾ വിരിഞ്ഞുതുടങ്ങും. വയനാട് ദുരന്തമേൽപിച്ച ആഘാതത്തിനിടയിലും മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ, ഓണസദ്യ തുടങ്ങി എല്ലാത്തിനും ഒരുക്കം തുടങ്ങിക്കഴിഞ്ഞു.


ഓണപരീക്ഷകൾ 12ന് അവസാനിച്ച് കുട്ടികൾ ഓണാവധിയിലേക്കു കടക്കും. പൂക്കളത്തിനായി ഓണവിപണിയിൽ പൂക്കൾ ഇന്നലെ മുതൽ എത്തിത്തുടങ്ങി. ഗ്രാമ നഗര വ്യത്യാസമില്ലാതെ തെരുവു കച്ചവടവും ഉഷാറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഭരണക്കടകളിലും വസ്ത്രവ്യാപാര ശാലകളിലും തിരക്കുണ്ട്. സർക്കാരിന്റേതുൾപ്പെടെ വിവിധ ഓണച്ചന്തകൾക്കും ഇന്നു തുടക്കമാകും.

ഓണപ്പൂക്കളത്തിന് കുടുംബശ്രീയുടെ പൂക്കളുമുണ്ട്. സംസ്ഥാനമൊട്ടാകെ ജമന്തി, മുല്ല, താമര എന്നിവ ഉൾപ്പെട്ട പൂക്കൃഷി വിളവെടുപ്പിന് പാകമായി. കഴിഞ്ഞ വർഷം 780 ഏക്കറിലായി 1819 കർഷക സംഘങ്ങൾ പൂക്കൃഷി നടത്തി.

ഇത്തവണ 3000 വനിതാ കർഷക സംഘങ്ങൾ 1253 ഏക്കറിൽ കൃഷി നടത്തി. കുടുംബശ്രീ 10ന് ആരംഭിക്കുന്ന 2000ലേറെ ഓണച്ചന്തകളിലും മറ്റു വിപണികളിലും ഈ പൂക്കളെത്തും.