നിയമസഭാ കയ്യാങ്കളി കേസ്: വിടുതൽ ഹർജികൾ തള്ളി; മന്ത്രി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടേണ്ടിവരും

നിയമസഭാ കയ്യാങ്കളി കേസ്: വിടുതൽ ഹർജികൾ തള്ളി; മന്ത്രി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടേണ്ടിവരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻ കുട്ടി ഉൾപ്പെടെ ആറു പ്രതികൾ നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ മന്ത്രി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടേണ്ടിവരും.

പ്രതികൾ നവംബർ 22ന് ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടു. അന്ന് കോടതി കുറ്റപത്രം വായിച്ചുകേൾപ്പിക്കും. തുടർന്ന് വിചാരണ നടപടികളിലേക്കു കടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാൻ നിർദ്ദേശിച്ചിരുന്നു. കേസ് വീണ്ടും സിജെഎം കോടതിയിലെത്തിയതോടെയാണ് മന്ത്രി ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികൾ വിടുതൽ ഹർജി നൽകിയത്. ഇതിനെതിരെ അഭിഭാഷക പരിഷത്ത് നൽകിയ തടസ്സ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. കേസിൽ കക്ഷിചേരാൻ രമേശ് ചെന്നിത്തല നൽകിയ ഹർജിയും കോടതി അനുവദിച്ചിരുന്നില്ല. മന്ത്രി അടക്കമുള്ളവരാണ് പ്രതികളെന്നും അതിനാൽ നീതിപൂർവമായ വിചാരണയ്ക്കായി സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.

വി ശിവൻകുട്ടിയെക്കൂടാതെ മുൻമന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ, എംഎൽഎമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞമ്മദ് മാസ്റ്റർ എന്നിവരാണ് കേസിൽ പ്രതികൾ. 2015 മാർച്ച് 13 ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎൽഎമാർ നിയമസഭയിൽ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. ബാർ കോഴ വിവാദത്തിൽ ഉൾപ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന എൽ.ഡി.എഫ്. എംഎൽഎമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.