സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത  കേസിലെ പ്രതി പൊലീസ് പിടിയിൽ

സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയിൽ

കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ. കോട്ടയം ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് രാജിമോൻ മകൻ ആരോമൽ എന്ന ഉണ്ണിക്കുട്ടൻ(24) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ കോട്ടയം ജില്ലയിലെ വാകത്താനം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, പാമ്പാടി എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്.കൂടാതെ പത്തനംതിട്ട ജില്ലയിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. മുൻപ് കാപ്പാ നിയമ പ്രകാരം ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും കാലാവധി കഴിഞ്ഞ് ഇയാൾ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരിക്കെ ജാമ്യംലഭിച്ചു പുറത്തിറങ്ങിയിരുന്നു.

ഇതിന് ശേഷം മറ്റൊരു വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കി. അതിനു ശേഷം പ്രതി ഒളിവില്‍ പോവുകയും ചെയ്തു.പ്രതിക്കുവേണ്ടി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചില്‍ ശക്തമാക്കിയതിനെതുടര്‍ന്ന് പ്രതിയെ തിരുവനന്തപുരത്തുനിന്നും പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി എസ്.എച്ച്.ഓ. പ്രശാന്ത് കുമാർ, എസ്. ഐ. ലെബിമോൻ, സി.പി.ഓ മാരായ ജിബിൻ ലോബോ, ബിജേഷ്, അനീഷ് എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.കോട്ടയം ജില്ലയിലെ മുഴുവന്‍ സ്റ്റേഷൻ പരിധിയിലും ഒന്നിൽ കൂടുതൽ കേസുകൾ ഉള്ള പ്രതികളെ അവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഉണ്ടെങ്കിൽ അത്തരക്കാരെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിനുമായി മുഴുവൻ ഡി.വൈ.എസ്പി മാർക്കും, എസ്.എച്ച്. ഓ. മാർക്കും, നിർദ്ദേശം നൽകിക്കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് അറിയിച്ചു