വഴിയില്‍ കാട്ടാന; അടിമാലി  ആദിവാസിക്കുടിയില്‍  ആശുപത്രിയിലെത്തിക്കാനാകാതെ പനി മൂര്‍ച്ഛിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

വഴിയില്‍ കാട്ടാന; അടിമാലി ആദിവാസിക്കുടിയില്‍ ആശുപത്രിയിലെത്തിക്കാനാകാതെ പനി മൂര്‍ച്ഛിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

സ്വന്തം ലേഖിക

ഇടുക്കി: പനി മൂര്‍ച്ഛിച്ച പിഞ്ചു കുഞ്ഞ് ആശുപത്രിയിലെത്തിക്കാനാകാതെ മരിച്ചു.
ആശുപത്രിയിലേക്കുള്ള വഴിയില്‍ കാട്ടാന ഉണ്ടായതിനെ തുടര്‍ന്നാണ് കുഞ്ഞിന് ചികിത്സ ലഭ്യമാക്കാനാകാതെ പോയത്. അടിമാലി പാട്ടിയിടുമ്പ് ആദിവാസിക്കുടിയില്‍ പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ 22 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ പനി മൂച്ഛിച്ചതോടെ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനായി വീട്ടുകാര്‍ കുടിയില്‍ നിന്ന് ഇറങ്ങി. എന്നാല്‍ വഴിയില്‍ കാട്ടാനയുണ്ടെന്ന് അറിഞ്ഞതോടെ തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാട്ടിയിടുമ്പ് ആദിവാസിക്കുടിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാത്രമേ വാളറ ദേശീയപാതയില്‍ എത്തുകയുള്ളൂ. അച്ഛനും അമ്മയും ബന്ധുക്കളും ചേര്‍ന്നു കുഞ്ഞിനെയുമെടുത്ത് നടന്നുപോകുന്നതിനിടെയാണു കാട്ടുപാതയില്‍ ആനയുണ്ടെന്ന വിവരം ലഭിച്ചത്.

ഇതോടെ ഇവര്‍ കുടുിയിലേക്ക് മടങ്ങുകയായിരുന്നു. പിറ്റേ ദിവസം രാവിലെ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് തീരുമാനിച്ചാണ് ഇവര്‍ മടങ്ങിയത്.

എന്നാല്‍ അസുഖം മൂര്‍ച്ഛിച്ച്‌ അബോധാവസ്ഥയിലായ കുഞ്ഞിനെ ശനിയാഴ്ച രാവിലെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.