നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച്‌ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയ ദിവസം  ദിലീപ് എവിടെയായിരുന്നു?  അതിന് മുന്‍പുള്ള ദിവസം മുതല്‍ ദിലീപ് ആലുവയിലെ അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിയില്‍ ചികിത്സയിലെന്ന് പറഞ്ഞത് വ്യാജം; ‘ആലബൈ’ തെളിവിലെ സത്യം കണ്ടെത്തി; നടനെതിരെ പുതിയൊരു കേസ് കൂടി വന്നേക്കും; നിര്‍ണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച്‌ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയ ദിവസം ദിലീപ് എവിടെയായിരുന്നു? അതിന് മുന്‍പുള്ള ദിവസം മുതല്‍ ദിലീപ് ആലുവയിലെ അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിയില്‍ ചികിത്സയിലെന്ന് പറഞ്ഞത് വ്യാജം; ‘ആലബൈ’ തെളിവിലെ സത്യം കണ്ടെത്തി; നടനെതിരെ പുതിയൊരു കേസ് കൂടി വന്നേക്കും; നിര്‍ണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

സ്വന്തം ലേഖിക

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച്‌ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയ ദിവസം കേസിലെ പ്രതിയായ നടന്‍ ദിലീപ് എവിടെയായിരുന്നു?

കേസിലെ ഗൂഢാലോചന സംബന്ധിച്ച നിര്‍ണായകമാകാവുന്ന ഈ ചോദ്യത്തിന് ഉത്തരം തേടുകയാണു ക്രൈംബ്രാഞ്ച് ഇപ്പോള്‍. ഈ വിഷയത്തില്‍ പ്രോസിക്യൂഷനെ തെറ്റിധരിപ്പിച്ചതിന് ദിലീപിനെതിരെ പുതിയ കേസ് വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുകയാണ്. ഇതിനിടെയാണ് പുതിയ കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍. നടിയെ ആക്രമിച്ച കേസിലും ഈ പുതിയ നീക്കം നിര്‍ണ്ണായകമാകും.

കേസില്‍ പ്രതിഭാഗം ആയുധമാക്കാന്‍ സാധ്യതയുള്ള ആശുപത്രി ചികില്‍സാ വിഷയത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന നിര്‍ദ്ദേശം പൊലീസിനു ലഭിച്ചിരുന്നു. കുറ്റകൃത്യം നടന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്ന സമയം, ആരോപണവിധേയനായ വ്യക്തി മറ്റെവിടെയെങ്കിലുമായിരുന്നെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു ക്രിമിനല്‍ പ്രോസിക്യൂഷനില്‍ പ്രതിഭാഗത്തിന്റെ തുറുപ്പുചീട്ടാണ്.

ഇക്കാര്യത്തില്‍ വീണ്ടും അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതില്‍ നിര്‍ണ്ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കിട്ടി കഴിഞ്ഞു. ഇതുവച്ച്‌ ദിലീപിനെതിരെ മൂന്നാം കേസ് എടുക്കുന്നത് ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. ഈ തെളിവാണ് വിചാരണയില്‍ ദിലീപ് പ്രധാനമായും ചര്‍ച്ചയാക്കിയത്.

ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ഈ സാഹചര്യങ്ങള്‍ പരിശോധിക്കുകയാണ്. ഈ ആഴ്ച തന്നെ പുതിയ കേസും രജിസ്റ്റര്‍ ചെയ്‌തേയ്ക്കും. ‘ആലബൈ’ എന്നാണ് നിയമത്തില്‍ ഇത്തരം തെളിവുകളുമായുള്ള പ്രതിഭാഗം നീക്കത്തെ പറയുന്നത്. ഫെബ്രുവരി 17നു രാത്രി എട്ടരയ്ക്കും ഒന്‍പതിനും ഇടയിലാണു പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോയത്. അതിനു മുന്‍പുള്ള ദിവസം മുതല്‍ നടന്‍ ദിലീപ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചതായാണു പൊലീസിന്റെ നിലപാട്.

14 മുതല്‍ ദിലീപ് ആശുപത്രിയില്‍ ചികിത്സ തേടിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ആശുപത്രി രേഖകളില്‍ 17നു ദിലീപ് ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുമുണ്ട്.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത് എത്രമാത്രം പ്രധാനമാണെന്ന ചോദ്യം അന്വേഷണ സമയത്ത് ഉയര്‍ന്നിരുന്നു.

സംഭവദിവസം പകലും രാത്രിയുമായി പല നമ്പറുകളില്‍ നിന്നു ദിലീപ് നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അപ്പോഴത്തെ ടവര്‍ ലൊക്കേഷനും കേസില്‍ നിര്‍ണായകമാണെന്നു ക്രൈംബ്രാഞ്ച് പറയുന്നു. ദിലീപ് ആശുപത്രിയില്‍ ഇല്ലെന്ന് തെളിയിക്കാനുള്ളതെല്ലാം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പുതിയ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.