ഗുണ്ടപ്പിരിവ് കിട്ടാത്തതിനെത്തുടര്‍ന്ന് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍;  പിടിയിലായത് കാപ്പ ചുമത്തിയ പ്രതി

ഗുണ്ടപ്പിരിവ് കിട്ടാത്തതിനെത്തുടര്‍ന്ന് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍; പിടിയിലായത് കാപ്പ ചുമത്തിയ പ്രതി

ആലുവ: തോട്ടക്കാട്ടുകര സീ സാള്‍ട്ട് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍.

തോട്ടക്കാട്ടുകര ഓലിപ്പറമ്ബില്‍ സോളമനാണ് (29) പിടിയിലായത്. ആഗസ്റ്റിലാണ് സംഭവം.

മലപ്പുറം സ്വദേശി റിന്‍ഷാദ് നടത്തുന്ന സ്പായില്‍ ഗുണ്ടപ്പിരിവ് ചോദിച്ചെത്തിയ സംഘം പണം കിട്ടാത്തതിനെത്തുടര്‍ന്ന് ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്‌റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ആയുധവുമായി പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കുകയായിരുന്നു. പത്തോളം കേസുകളിലെ പ്രതിയായ ഇയാള്‍ക്കെതിരെ റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിെന്‍റ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ കാപ്പ ചുമത്തിയിരുന്നു.

ആലുവ എസ്.എച്ച്‌.ഒ സി.എല്‍. സുധീര്‍, എസ്.ഐമാരായ ആര്‍. വിനോദ്, കെ.വി. ജോയി, സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, പി.എസ്. ജീമോന്‍, ഷാനിഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ സോളമനെ പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലെ മടിവാളയില്‍നിന്നുമാണ് പിടികൂടിയത്.