സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഒപ്പം യാത്ര ചെയ്തിരുന്ന സഹോദരിക്ക് പരിക്ക്
സ്വന്തം ലേഖകൻ
കായംകുളം: സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്തിരുന്ന സഹോദരിക്ക് പരിക്ക്. മുതുകുളം ചൂളത്തെരുവ് കുന്നുംകീഴില്‍ അനില (23) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സഹോദരി ഐശ്വര്യക്ക് നിസാര പരിക്കുണ്ട്.
കായംകുളം ഒ.എന്‍.കെ ജങ്ഷന് പടിഞ്ഞാറുഭാഗത്ത് കരിവില്‍പീടിക ഭാഗത്തെ വളവില്‍ തിങ്കളാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം.
സഹോദരിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിന്നില്‍ നിന്ന് വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐശ്വര്യയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ഇരുവരും കായംകുളത്ത് പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.
ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് അനില ടിപ്പറിന്‍റെ ടയറിനടിയില്‍പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലേക്ക് തെറിച്ച് വീണാണ് ഐശ്വര്യക്ക് പരിക്കേറ്റത്.
അനിലയുടെ ഭര്‍ത്താവ്: കായംകുളം കണ്ണമ്പള്ളിഭാഗം തെക്കേതലയ്ക്കല്‍ ഹരീഷ്. അച്ഛന്‍: സത്യപാലന്‍. അമ്മ: അമ്പിളി.