സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസ്: യുവതിക്കെതിരെ പള്ളിക്കമ്മറ്റി
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസിൽ യുവതിക്കെതിരെ പള്ളിക്കമ്മറ്റി രംഗത്ത്. യുവതിയെ ഭർത്താവ് മൊഴി ചൊല്ലിയിട്ടില്ലെന്നും അതിനാൽ തന്നെ മുത്തലാക്ക് നടപടിക്ക് സാധുതയില്ലെന്നും നെല്ലിക്കുത്ത് പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
മുത്തലാക്കിന്റെ പേരില്‍ കൊടിയത്തൂര്‍ ചെറുവാടി ചുള്ളിക്കാപറമ്പ് കണ്ടങ്ങല്‍ വീട്ടില്‍ ഇ.കെ.ഉസാമിനെ കഴിഞ്ഞ 16നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഈ നടപടി ശരിയല്ലെന്നും കുമാരനല്ലൂര്‍ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം വേര്പ്പെടുത്തിയിട്ടില്ലെന്നുമാണ് നെല്ലിക്കുത്ത് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്.
അതേസമയം മുത്തലാക്ക് ചൊല്ലിയില്ലെന്ന ഉസാമിന്റെ വാദം തള്ളി യുവതി രംഗത്തെത്തി. ചൊല്ലിയത് മുത്തലാക്ക് തന്നെയാണെന്നും ഓഗസ്റ്റ് ഒന്നിന് വൈകിട്ട് വീട്ടിലെത്തിയാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതെന്നും യുവതി പറഞ്ഞു. തൻ്റെ പിതാവിന്റെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് ഒന്നിച്ച് മൂന്നു മൊഴിചൊല്ലിയാണ് ഭർത്താവ് വിവാഹ ബന്ധം വേർപെടുത്തിയതെന്നും മറ്റൊരു യുവതിയെ വിവാഹം ചെയ്യാനാണ് ഭർത്താവ് ഇങ്ങനെ ചെയ്തതെന്നും യുവതി ആരോപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group