പെണ്‍വാണിഭസംഘം പിടിമുറുക്കുന്നു ; ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്പാകളുടെ മറവില്‍ നടക്കുന്നത് ലൈംഗിക കച്ചവടം ; മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളില്‍ പണം മുടക്കി ലൈംഗിക സുഖം തേടിയെത്തുന്നവരിൽ വിദ്യാര്‍ഥിനികളും ; ആഡംബര ജീവിതം നയിക്കാനായി സ്വന്തം ശരീരം വില്‍ക്കാന്‍ തയാറാകുന്നവരാണ് വിദ്യാര്‍ഥിനികളിൽ ഏറെയും
സ്വന്തം ലേഖകൻ
കൊച്ചി: മെട്രോ സിറ്റിയായ കൊച്ചിയില്‍ പെണ്‍വാണിഭ സംഘം പിടിമുറുക്കുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പല സ്പാകളുടെയും മറവില്‍ നടക്കുന്നത് ലൈംഗിക കച്ചവടമാണ്.
ആഡംബര ജീവിതം നയിക്കാനായി സ്വന്തം ശരീരം വില്‍ക്കാന്‍ തയാറാകുന്ന വിദ്യാര്‍ഥിനികളും കുറവല്ല എന്നതിനുള്ള തെളിവാണ് ഇന്നലെ കടവന്ത്ര പോലീസ് അറസ്റ്റു ചെയ്ത പെണ്‍വാണിഭ സംഘത്തിന്‍റെ ലിസ്റ്റിലുള്ള കോളജ് വിദ്യാര്‍ഥിനികളുടെ വിവരങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളില്‍ പണം മുടക്കി കോളജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം ലൈംഗിക സുഖം തേടിയെത്തുന്നവര്‍ നിരവധിയാണ്. അന്യ ജില്ലകളിൽ നിന്ന് കൊച്ചിയില്‍ പഠനത്തിനായി എത്തുന്ന ചില വിദ്യാര്‍ഥിനികളാണ് ആഢംബര ജീവിതം നയിക്കാനായി സ്വന്തം ശരീരം വില്‍ക്കുന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പാകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സെക്‌സ് ട്രേഡ് നടക്കുന്നത്.
സ്പാകളിലെ ഏജന്‍റുമാരെ ഡേറ്റിംഗ് ആപ്പിലൂടെയാണ് കസ്റ്റമേഴ്‌സ് ബന്ധപ്പെടുന്നത്. തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോ കാണിക്കും. ചിലയിടങ്ങളില്‍ പെണ്‍കുട്ടികളെ വാട്‌സ്‌ആപ്പ് കോളിലൂടെ കസ്റ്റമറിന് കാണിക്കുന്ന ഏര്‍പ്പാടുമുണ്ട്.