പോലീസ് പിടിച്ചെടുത്ത ജെസിബി വിട്ടു കിട്ടാൻ റിപ്പോർട്ട്; കൈക്കൂലിയായി ആവശ്യപ്പെട്ടത് 50,000 രൂപ; വില്ലേജ് ഓഫീസിൽവെച്ച് പണം കൈപ്പറ്റുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്ററ്റും വിജിലൻസിന്റെ പിടിയിൽ
തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി. ഒലൂക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്.
ഒല്ലൂർ സ്വദേശി സിജോയാണ് പരാതിക്കാരൻ. 50,000 രൂപ വാങ്ങുന്നതിനിടയിൽ തൃശൂർ വിജിലൻസ് ഡിവെഎസ്പി ഷിബുവിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്.
പോലീസ് പിടിച്ചെടുത്ത ജെസിബി വിട്ടു കിട്ടുന്നതിനായി അനുകൂല റിപ്പോർട്ട് ലഭിക്കാൻ അരലക്ഷം രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് സിജോ വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു. 50,000 രൂപ കൈകൂലിയുമായി വില്ലേജ് ഓഫീസിൽ എത്തി പണം നൽകുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.
Third Eye News Live
0