പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 38 വർഷം കഠിന തടവും1,70,000 രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി
അടൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 38 വർഷം കഠിന തടവും 1,70,000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ജെറിൻ ജോയി (22) യെയാണ് ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി വിചാരണ വേളയില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.സ്മിതാ ജോണ്‍ ഹാജരായി.
Third Eye News Live
0