play-sharp-fill
കോട്ടയം ഈരാറ്റുപേട്ടയെ കുറിച്ചുള്ള പോലീസ് റിപ്പോർട്ട് തെറ്റെന്ന് വിവരവകാശ രേഖ; 2017 മുതല്‍ മതസ്പര്‍ധ, തീവ്രവാദ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല; വിവാദ റിപ്പോർട്ട് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് കോൺഗ്രസും വിവിധ മുസ്‌ലിം സംഘടനകളും

കോട്ടയം ഈരാറ്റുപേട്ടയെ കുറിച്ചുള്ള പോലീസ് റിപ്പോർട്ട് തെറ്റെന്ന് വിവരവകാശ രേഖ; 2017 മുതല്‍ മതസ്പര്‍ധ, തീവ്രവാദ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല; വിവാദ റിപ്പോർട്ട് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് കോൺഗ്രസും വിവിധ മുസ്‌ലിം സംഘടനകളും

കോട്ടയം: ഈരാറ്റുപേട്ടയെ കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. മതസ്പർധ, തീവ്രവാദ പ്രവർത്തനം തുടങ്ങിയ കേസുകള്‍ 2017 മുതല്‍ 2023 ആഗസ്റ്റ് വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് രേഖ.

മിനി സിവില്‍ സ്റ്റേഷൻ നിർമ്മാണത്തിനായി സ്ഥലം വിട്ടുനല്‍കുന്നത് എതിർത്ത് മുൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കാണ് വിവാദ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചത്.

2022 ഡിസംമ്ബർ 22ന് കോട്ടയം ജില്ലാ പൊലീസ് മേധാവി, ഡിജിപിക്ക് നല്‍കിയ റിപ്പോർട്ടില്‍, മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാന പ്രശ്നം എന്നീ കേസുകള്‍ ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയില്‍ കൂടുതലെന്ന് രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം ചൂണ്ടിക്കാട്ടി സിവില്‍ സ്റ്റേഷൻ നിർമാണത്തിന് പൊലീസിൻ്റെ സ്ഥലം വിട്ടു നല്‍കാനാവില്ലെന്നും എസ്പി റിപ്പോർട്ടില്‍ വ്യക്തമാക്കി.

എന്നാല്‍ 2017 മുതല്‍ 2023 ആഗസ്റ്റ് വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിനില്‍ ഇത്തരം കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് വിവരാകാശ രേഖ വ്യക്തമാക്കുന്നത്.

ജനകീയ വികസന ഫോറം പ്രസിഡന്റ് പി.എ മുഹമ്മദ് ഷരീഫിൻ്റെ വിവരാവകാശ അപേക്ഷ രണ്ടു തവണ നിരസിച്ചിരുന്നു. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍, ഉത്തരവിട്ടതിനു പിന്നാലെയാണ് പൊലീസിനെ വെട്ടിലാക്കുന്ന രേഖ മറുപടിയായി ലഭിച്ചത്.

എസ്പിയുടെ വിവാദ റിപ്പോർട്ട് കാരണം മിനി സിവില്‍ സ്റ്റേഷന് സ്ഥലം എറ്റെടുക്കുവാൻ രണ്ട് വർഷം വൈകി. റിപ്പോർട്ട് പിൻവലിക്കണമെന്ന് നഗരസഭ കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ഇതുവരെ സർക്കാർ പിൻവലിച്ചിട്ടില്ല. വിവാദ റിപ്പോർട്ട് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിൻ്റെയും വിവിധ മുസ്‌ലിം സംഘടനകളുടെയും തീരുമാനം.