play-sharp-fill
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് സെഷൻസ് കോടതി വിധിക്ക് ഹൈക്കോടതി സ്റ്റേ .

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് സെഷൻസ് കോടതി വിധിക്ക് ഹൈക്കോടതി സ്റ്റേ .

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.

കാസർകോട് സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്‍കിയ പുനഃപരിശോധനാ ഹർജിയിലാണ് നടപടി.

പ്രോസിക്യൂഷൻ രേഖകളേക്കാള്‍, പ്രതികള്‍ ഹാജരാക്കിയ രേഖകളാണ് കോടതി അവലംബിച്ചതെന്ന് പുനഃപരിശോധനാ ഹർജിയില്‍ ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണയ്ക്കു മുമ്പേ തീർപ്പുകല്പിക്കുന്ന രീതിയാണുണ്ടായത്. മൊഴികളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ സാക്ഷിക്ക് അത് വിചാരണക്കോടതിയില്‍ വിശദീകരിക്കാവുന്നതാണെന്നും അതിനുള്ള അവസരം നല്‍കിയില്ലെന്നും ഹർജിയിലുണ്ടായിരുന്നു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രന് അപരനായി ബിഎസ്പിയിലെ കെ. സുന്ദര പത്രിക നല്‍കിയിരുന്നു. പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്റെ അനുയായികള്‍ സുന്ദരയെ തടങ്കലില്‍ വച്ച്‌ ഭീഷണിപ്പെടുത്തിയെന്നാണ് ബദിയടുക്ക പൊലീസിന്റെ കേസ്.

പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപ വിലയുള്ള മൊബൈല്‍ ഫോണും കോഴ നല്‍കി അനുനയിപ്പിച്ച്‌ പത്രിക പിൻവലിപ്പിച്ചതായും ആരോപിക്കുന്നു.

ഈ മാസം ആദ്യവാരമാണ് കെ സുരേന്ദ്രൻ ഉള്‍പ്പെടെ മുഴുവൻ പ്രതികളെയും കാസർകോട് ജില്ല സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്.
കെ.സുരേന്ദ്രൻ നല്‍കിയ വിടുതല്‍ ഹർജി പരിഗണിച്ചായിരുന്നു ഇത്. ‘കേസ് കെട്ടിച്ചമച്ചതാണ്. പരാതിയും അന്വേഷണവും അന്തിമ റിപ്പോർട്ടും നിയമാനുസൃതമല്ല.” എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചായിരുന്നു വിധി.