കുടിവെള്ളം ചോദിച്ചെത്തിയ അന്യസംസ്ഥാനക്കാരിയെ ബലമായി വീടിനുള്ളിൽ വലിച്ച് കയറ്റി ലൈംഗികമായി പീഡിപ്പിച്ചു; മുണ്ടത്താനം സ്വദേശിയായ യുവാവിന് 7 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷണൽ ജില്ലാ കോടതി; നിർണായകമായത് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിറിൽ തോമസിന്റെ വാദങ്ങൾ
കോട്ടയം: അന്യസംസ്ഥാനക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. മുണ്ടത്താനം വീട്ടിൽ ബിനോയി ജോസഫിനെയാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി (സ്പെഷ്യൽ) ശിക്ഷിച്ചത്.
7 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച കോടതി പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും വിധിച്ചു. കിടങ്ങൂർ പടിഞ്ഞാറ്റിൻകരയിലുള്ള കുന്നത്ത് മേരി എബ്രഹാമിന്റെ വീട്ടിൽ ജോലി നിൽക്കുകയായിരുന്ന ഒഡീഷ സ്വദേശിയായ 30കാരിയെ മുണ്ടത്താനത്തെ വീട്ടിൽവച്ച് വച്ച് പ്രതി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
റബ്ബർ തോട്ടത്തിൽ ഒട്ടുപാലെടുക്കുന്നതിനിടെ ദാഹിച്ചപ്പോൾ റബ്ബർ തോട്ടത്തിനടുത്തുള്ള ബിനോയിയുടെ വീട്ടിൽ വെള്ളം ചോദിച്ച് ചെന്നു. പാത്രത്തിൽ വെള്ളം കൊണ്ടുവന്ന് യുവതിക്ക് നൽകിയ പ്രതി യുവതി കൈ നീട്ടിയപ്പോൾ കയ്യിൽ ബലമായി പിടിച്ചുവലിച്ച് മുറിക്കകത്തു കയറ്റി ലൈംഗികമായി പീഡിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അഡീഷണൽ ജില്ലാ കോടതി (സ്പെഷ്യൽ) ജഡ്ജി ജെ നാസർ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സിറിൽ തോമസ് പാറപ്പുറം ഹാജരായി.