play-sharp-fill
പതിമൂന്നുകാരിയെ സഹോദരൻ പീഡിപ്പിച്ച്‌  ഗര്‍ഭിണിയാക്കിയ കേസ്: പത്തൊൻപത് വയസ്സുകാരന് 123 വര്‍ഷം കഠിനതടവ്

പതിമൂന്നുകാരിയെ സഹോദരൻ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസ്: പത്തൊൻപത് വയസ്സുകാരന് 123 വര്‍ഷം കഠിനതടവ്

മഞ്ചേരി: പതിമൂന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയെന്ന കേസില്‍ പത്തൊൻപത് വയസ്സുകാരന് 123 വർഷം കഠിനതടവും ഏഴുലക്ഷംരൂപ പിഴയും ശിക്ഷ.

പിഴയടച്ചില്ലെങ്കില്‍ പതിനൊന്നു മാസം കൂടി സാധാരണ തടവ് അനുഭവിക്കണം. അരീക്കോട് പോലീസ് രജിസ്റ്റർചെയ്ത കേസില്‍ മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫാണ് ശിക്ഷ വിധിച്ചത്.

2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സംരക്ഷണച്ചുമതലയുള്ള സഹോദരൻ വീട്ടില്‍വെച്ച്‌ പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയമാക്കി ഗർഭിണിയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അതിജീവിതയടക്കം പ്രധാനസാക്ഷികളെല്ലാം കൂറുമാറിയ കേസില്‍ ഡി.എൻ.എ. തെളിവായി സ്വീകരിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗർഭിണിയായ അതിജീവിത സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഈ വിവിരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാല്‍ ചികിത്സിച്ച ഡോക്ടർ കേസിലെ രണ്ടാംപ്രതിയാണ്. ഇയാള്‍ക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേചെയ്തിരിക്കയാണിപ്പോള്‍.

മറ്റൊരു ആശുപത്രിയില്‍വെച്ച്‌ പെണ്‍കുട്ടി കുഞ്ഞിന് ജന്മംനല്‍കി. ഇവിടത്തെ ഡോക്ടറാണ് വിവരം പോലീസില്‍ അറിയിച്ചത്.