ഭാര്യയ്ക്ക് ഇഷ്ടമില്ലാതെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി : ശിക്ഷ തിങ്കളാഴ്ച: അമ്മയെ ബലാത്സംഗം ചെയ്തയാൾക്ക് ജീവപര്യന്തം
ഡൽഹി: ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ രണ്ടു കോടതി വിധികളാണ് രാജ്യത്തെ വിവിധ കോടതികളില്‍ നിന്ന് ഈയാഴ്ച ഉണ്ടായത്.
ഭാര്യയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തിലേർപ്പെട്ട ഭർത്താവ് കുറ്റക്കാരനെന്ന് കോടതി
കണ്ടെത്തിയതാണ് അതില്‍ പ്രധാനം. ദമ്പതികള്‍ തമ്മിലുള്ള കോടതി വ്യവഹാരങ്ങളുടെ ചരിത്രത്തില്‍ നിർണായകമാകും ഈ കേസെന്നാണ് കരുതുന്നത്.
ഒമ്പത് വർഷത്തിലേറെ നീണ്ട വിചാരണയ്ക്ക് ശേഷം റാഞ്ചിയിലെ പ്രാദേശിക കോടതിയാണ് രണ്‍ധീർ എന്ന യുവാവിനെ ശിക്ഷിച്ചത്. സെപ്റ്റംബർ 30ന് ഇയാള്‍ക്കുള്ള ശിക്ഷ കോടതി വിധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2015-ല്‍ ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടതിനാണ് രണ്ധീറിനെതിരെ പോലീസ് കേസെടുത്തത്. 2016ല്‍ രണ്ധീറിനെതിരെ യുവതി സ്ത്രീധന പീഡനപരാതിയും നല്കി. അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് തെളിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ഈ ആഴ്ച ആദ്യം മറ്റൊരു കേസില്‍ വിധവയായ അമ്മയെ ബലാത്സംഗം ചെയ്ത മകനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ 36കാരൻ ആബിദിനെയാണ് ശിക്ഷിച്ചത്.
പിഴയായി 51000 രൂപ ഈടാക്കാനും കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞവർഷം ജനുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം.
വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാനായി 60കാരിയായ അമ്മയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. ഇവിടെവച്ചാണ് ഇയാള്‍ അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.
ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കണമെന്നും പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും അമ്മയെ പ്രതി ഭീഷണിപ്പെടുത്തി. എന്നാല്‍ പീഡനവിവരം അമ്മ അയല്‍വാസികളോട് പറയുകയും ഇവർ ഇളയ മകനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.