play-sharp-fill
മൈലുകള്‍ക്കപ്പുറം ഇരുന്ന് കാഴ്ചയും കേള്‍വിയും മാത്രമല്ല ഇനി സ്പര്‍ശനവും സാധ്യം: പുതിയ സാങ്കേതിക വിദ്യയുമായി ഗവേഷകര്‍: ഒരു പുതിയ യുഗത്തിന് തുടക്കമാകാവുന്ന കണ്ടുപിടുത്തം

മൈലുകള്‍ക്കപ്പുറം ഇരുന്ന് കാഴ്ചയും കേള്‍വിയും മാത്രമല്ല ഇനി സ്പര്‍ശനവും സാധ്യം: പുതിയ സാങ്കേതിക വിദ്യയുമായി ഗവേഷകര്‍: ഒരു പുതിയ യുഗത്തിന് തുടക്കമാകാവുന്ന കണ്ടുപിടുത്തം

ലണ്ടൻ: മൈലുകള്‍ അകലെയുള്ള നമ്മുടെ പ്രിയപ്പെട്ടവരെ ഫോണ്‍ സംഭാഷണത്തിലൂടെയും വീഡിയോകോളിലൂടെയുമൊക്കെയാണ് നാം കേള്‍ക്കുന്നതും കാണുന്നതും ഒക്കെ ചെയ്യുന്നത്.
നേരില്‍ കാണുന്നവരെ അവര്‍ക്കൊപ്പം ചിലവഴിക്കാനുള്ള മാര്‍ഗം ഇതുമാത്രമാണ്.

എന്നാല്‍ ഇന്ന് എല്ലാ മേഖലകളിലും സാങ്കേതികവിദ്യ അതിവേഗം വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ലോകത്തില്‍ മറ്റൊരു നിര്‍ണ്ണായക ചുവട് വെയ്പ്പുകൂടി നടത്തി ഒരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു പുതിയ യുഗത്തിന് തന്നെ തുടക്കമായേക്കാവുന്ന ഈ കണ്ടുപിടുത്തത്തിലൂടെ ഇനി ദൂരങ്ങളില്‍ ഇരുന്ന് പരസ്പരം കാണാന്‍ മാത്രമല്ല സ്പര്‍ശിക്കാന്‍ കൂടി സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

വെര്‍ച്വല്‍ ലോകത്ത് പരസ്പര സ്പര്‍ശനം അനുഭവിക്കാന്‍ കഴിയുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു കൂട്ടം ഗവേഷകരാണ്. ബയോ-ഇന്‍സ്പൈര്‍ഡ്
ഹാപ്റ്റിക് സിസ്റ്റം (BAMH) എന്നാണ് ഇത് അറിയപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഡീ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഈ സാങ്കേതികവിദ്യ സ്പര്‍ശനങ്ങളോട് പ്രതികരിക്കുന്നു. വിരല്‍ത്തുമ്പില്‍ സെന്‍സിറ്റിവിറ്റിയുള്ള കുറഞ്ഞ രോഗികള്‍ക്ക് അവരുടെ സ്പര്‍ശനബോധം നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് നിര്‍ണ്ണയിക്കാനാണ് ഈ ഉപകരണം നിലവില്‍ ഉപയോഗിക്കുന്നത്.

ഒരു ഡയഗ്‌നോസ്റ്റിക് ടൂള്‍ എന്ന നിലയില്‍ ആരോഗ്യ സംരക്ഷണത്തില്‍ പുതിയ കണ്ടുപിടുത്തം ഏറെ സഹായകമാകുമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. പ്രത്യേകമായി രൂപകല്പന ചെയ്ത ഒരു കൈയുറയുടെ സഹായത്തോടെയാണ് ഈ വെര്‍ച്വല്‍ സ്പര്‍ശനം അനുഭവകരമാക്കുന്നത്.

ശാരീരിക സ്പര്‍ശനം വ്യക്തികള്‍ തമ്മിലുള്ള പരസ്പര ബന്ധത്തില്‍ വളരെയധികം
പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും അത് തിരിച്ചറിഞ്ഞാണ് തങ്ങള്‍ വെര്‍ച്വല്‍ ലോകത്തെ സാമൂഹിക ഇടപെടലുകളില്‍ സ്പര്‍ശനം സാധ്യമാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് എന്നുമാണ് ഗവേഷണ സംഘാംഗമായ ഡോ. സാറാ അബാദ് വ്യക്തമാക്കുന്നത്