play-sharp-fill
സിദ്ദിഖിന് കുരുക്ക് മുറുകുന്നു! സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നു ; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്

സിദ്ദിഖിന് കുരുക്ക് മുറുകുന്നു! സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നു ; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്

തിരുവനന്തപുരം : സിദ്ദിഖിനെതിരായ പീഡന പരാതിയിൽ തിരുവനന്തപുരം മാസ്കറ്റ്‌ ഹോട്ടലിൽ SIT പരിശോധന നടത്തി. ഹോട്ടലിൽ ഇരുവരും താമസിച്ചതിന് രേഖകൾ ലഭിച്ചു.

മാസ്ക്കറ്റ് ഹോട്ടലിൽ സന്ദർശക രജിസ്റ്റർ പൊലീസ് ശേഖരിച്ചു. ഹോട്ടലിലെ സന്ദർശക രജിസ്റ്ററിൽ ഒപ്പിട്ട് ഒന്നാം നിലയിലെ സിദ്ദിഖിൻ്റെ മുറിയിൽ പോയെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. മുറി ബുക്ക് ചെയ്യുന്ന സോഫ്റ്റ്‌വെയറിൽ 2018 -ൽ മാറ്റം വരുത്തിയെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു.


2016-ല്‍ സിദ്ദിഖ് ഹോട്ടലില്‍ വെച്ച്‌ പീഡിപ്പിച്ചെന്നാണ് നടി പരാതി നൽകിയിരിക്കുന്നത് കേസില്‍ യുവനടി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ച്‌ ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിലെ റിസപ്ഷനില്‍ അതിഥി രജിസ്റ്ററില്‍ ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016-ല്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ നടന്നിരുന്നു. അതിനുശേഷമാണ് സിനിമാ ചര്‍ച്ചയ്ക്കായി സിദ്ദിഖ് ക്ഷണിച്ചത്. റിസപ്ഷനില്‍ ആരെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ എഴുതി ഒപ്പുവെച്ച ശേഷമാണ് മുറിയിലേക്ക് പോയത്. ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി. ആ മുറിയില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്.

നിള തിയേറ്ററില്‍ നടന്ന പ്രിവ്യൂ ഷോയില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന പെണ്‍കുട്ടിയെ കണ്ടിരുന്നതായി സിദ്ദിഖ് നല്‍കിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നടിയുടെ മാതാപിതാക്കളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുക്കും. കേസില്‍ നടിയുടെ രഹസ്യമൊഴി വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. മസ്‌കറ്റ് ഹോട്ടലിലെ സംഭവം നടന്ന സമയത്തെ റിസപ്ഷനിലെ രജിസ്റ്റര്‍ ഹോട്ടല്‍ അധികൃതരോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ വെച്ചു നടന്ന ഷൂട്ടിങ്ങിനിടെ നടന്‍ ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍, പൊതുഭരണ വകുപ്പില്‍ നിന്നും സെക്രട്ടേറിയറ്റ് വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പൊലീസ് തേടിയിട്ടുണ്ട്. 2008 ല്‍ സെക്രട്ടേറിയറ്റ് വാടകയ്ക്ക് എടുത്താണ് ജയസൂര്യയുടെ സിനിമയുടെ ഷൂട്ടിങ് നടത്തിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.