വൈരാഗ്യത്തെ തുടർന്ന് കാറിൽ എംഡിഎംഎ വച്ച് മുൻ ഭാര്യയെയും ഭർത്താവിനെയും കുടുക്കാൻ ശ്രമം ; രണ്ടു പേർ കൂടി അറസ്റ്റിൽ
കല്‍പ്പറ്റ: കാറില്‍ എംഡിഎംഎ വച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാൻ ശ്രമിച്ച രണ്ടുപേർ കൂടി അറസ്റ്റില്‍.
മുഖ്യപ്രതി ബാദുഷയ്ക്ക് എംഡിഎംഎ എത്തിച്ച നല്കിയവരാണ് പിടിയിലായത്. മേപ്പാടി ചൂരല്‍മല സ്വദേശി അനസ്, മൂപ്പനാട് സ്വദേശി മിഥുൻ വിനയൻ എത്തിവരെ കഴിഞ്ഞ ദിവസം ബത്തേരി പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ മാർച്ച് പതിനേഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻ ഭാര്യയോടു പകയിലാണ് മുഖ്യപ്രതി ബാദുഷ ഭാര്യയെ കുടുക്കാൻ സ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുൻ ഭാര്യയോടുള്ള പ്രതികാര ബുദ്ധിയോടെ നടക്കുന്നതിനിടെയാണ് ദമ്ബതികള്‍ ഓണ്‍ലൈൻ ആപ്പില്‍ ഒരു കാർ വില്‍പ്പനയ്ക്കായി വച്ചത്. ഇത് ബാദുഷ കണ്ടു. പിന്നാലെയായിരുന്നു ഗൂഢാലോചന. സുഹൃത്തുക്കളായ മോൻസി, ജോബിൻ എന്നിവർക്കൊപ്പമാണ് ബാദുഷ കാറില്‍ എംഡിഎംഎ ഒളിപ്പിക്കാൻ തീരുമാനിച്ചത്. സുഹൃത്ത് മോൻസിനെ ഉപയോഗിച്ച് ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ കാർ വാങ്ങി. ഡൈവർ സീറ്റിൻ്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി എംഡിഎംഎ എത്തിച്ച നല്കിയവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 11.13 ഗ്രാം എംഡിഎംഎയായിരുന്നു പ്രതികള്‍ കാറില്‍ ഒളിപ്പിച്ചത്. പുല്‍പ്പള്ളി ഭാഗത്തു നിന്ന് വരുന്ന കാറില്‍ എംഡിഎംഎ ഉണ്ടെന്ന് പൊലീസിന് രഹസ്യവിവരം കൈമാറി. പൊലീസ് പരിശോധനയില്‍ എംഡിഎം കണ്ടെടുത്തു. എന്നാല്‍, വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ദമ്ബതികള്‍ നിരപരാധികളെന്ന് തെളിഞ്ഞത്.
ശ്രാവണ്‍ എന്നയാള്‍ക്ക് ടെസ്റ്റ് ഡ്രൈവിന് വാഹനം നല്കാൻ പോയതാണ്. ദമ്ബതിമാർ തന്നെ നമ്ബറും നല്കി. പക്ഷേ, വിളിച്ചു നോക്കിയപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മോൻസിയുടെ കള്ളപ്പേരാണ് ശ്രാവണ്‍ എന്ന് തിരിച്ചറിഞ്ഞു. പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് എല്ലാത്തിനും പിന്നില്‍ മുൻ ഭർത്താവെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.