play-sharp-fill
വിദേശത്തുള്ള ഭാര്യയുടെ ശമ്പളം വേണം, അല്ലെങ്കിൽ തിരിച്ചുവിളിക്കണം, സമ്മതിക്കാതെ വന്നപ്പോൾ ഭാര്യാമാതാവിനേയും പേരക്കുട്ടിയേയും തീകൊളുത്തി, പിന്നാലെ അമ്മായമ്മയുടേയും മകന്റെയും വീടിന് തീയിട്ടു, പൊള്ളലേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ, പൈനാവിൽ നടന്നത് ക്രൂരമായ പ്രതികാരം

വിദേശത്തുള്ള ഭാര്യയുടെ ശമ്പളം വേണം, അല്ലെങ്കിൽ തിരിച്ചുവിളിക്കണം, സമ്മതിക്കാതെ വന്നപ്പോൾ ഭാര്യാമാതാവിനേയും പേരക്കുട്ടിയേയും തീകൊളുത്തി, പിന്നാലെ അമ്മായമ്മയുടേയും മകന്റെയും വീടിന് തീയിട്ടു, പൊള്ളലേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ, പൈനാവിൽ നടന്നത് ക്രൂരമായ പ്രതികാരം

ഇടുക്കി: ഇടുക്കി പൈനാവിൽ ഭാര്യാമാതാവും ഭാര്യാസഹോദരനും താമസിക്കുന്ന വീടുകൾക്ക് യുവാവ് തീയിട്ട സംഭവം ഞെട്ടിക്കുന്നതായിരുന്നു. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ പ്രിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീയിട്ടത്.

സംഭവത്തിൽ അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവ് കഞ്ഞിക്കുഴി നിരപ്പിൽ സന്തോഷ് പൊലീസിന്റെ പിടിയിലായി. യുവാവ് രണ്ടു വീടുകള്‍ക്ക് തീയിട്ടതിന് പിന്നില്‍ കുടുംബ പകയെന്നാണ് വിവരം. അന്നക്കുട്ടിയുടെ മകള്‍ പ്രിൻസിയുടെ രണ്ടാം ഭർത്താവ് കഞ്ഞിക്കുഴി നിരപ്പില്‍ സന്തോഷാണ് തീവച്ചത്.

ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. തീ പിടിക്കുമ്പോള്‍ രണ്ടു വീട്ടിലും ആരും ഉണ്ടായിരുന്നില്ല. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. വീട്ടില്‍ ആരും ഇല്ലാത്തതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നക്കുട്ടിയുടെയും പ്രിൻസിന്റെ രണ്ടര വയസുള്ള മകളുടെയും ദേഹത്താണ് കഴിഞ്ഞദിവസം സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചിരുന്നു. അന്നക്കുട്ടിക്ക് 30 ശതമാനവും കുഞ്ഞിന് 15 ശതമാനവും പൊള്ളലേറ്റിരുന്നു. ഇരുവരും ചികിത്സയിൽ കഴിയുകയാണ്.

അന്നക്കുട്ടിയേയും മകളേയും തീ വച്ച ശേഷം സന്തോഷ് ഒളിവിലായിരുന്നു. രാത്രിയെത്തി വീടിനും തീവച്ചു. സന്തോഷിന്റെ ഭാര്യ വിദേശത്തേയ്ക്ക് ജോലിക്ക് പോയതിന്റെ എതിർപ്പാണ് തീയിടുന്നതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രിൻസി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുകയാണ്.

ഭാര്യ വിദേശത്ത് ജോലിക്ക് പോകുന്നതിൽ സന്തോഷിന് താത്‌പര്യമില്ലായിരുന്നു. കഴിഞ്ഞ ജൂൺ അഞ്ചിന് ഭാര്യാവീട്ടിലെത്തിയ സന്തോഷ് ഭാര്യയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. തർക്കത്തിനൊടുവിൽ ഭാര്യാമാതാവിനെയും സഹോദരന്റെ കുഞ്ഞിനെയും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഇതിനുശേഷം, ആദ്യ വിവാഹത്തിലെ കുട്ടിയെ സ്‌കൂളില്‍ നിന്നു വിളിച്ചു കൊണ്ടു പോയി താന്നിക്കണ്ടത്ത് സഹോദരൻ സുഗതന്റെ വീട്ടിലാക്കിയശേഷം ഫോണും ഉപേക്ഷിച്ച്‌ സന്തോഷ് കടന്നുകളഞ്ഞു. അതിന് ശേഷം മടങ്ങി വന്നാണ് വീടിന് തീവച്ചത്. ഇറ്റലിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന സന്തോഷിന്റെ ഭാര്യ പ്രിൻസിയെ തിരിച്ച്‌ വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നല്‍കണമെന്നും സന്തോഷ് അന്നക്കുട്ടിയോട് ആവശ്യപ്പെട്ടു.

ഈ സമയം പേരക്കുട്ടിയായ ലിയയെ കൈയില്‍ എടുത്ത് വീടിനുള്ളിലിരുന്ന അന്നക്കുട്ടി ഇതിനെ എതിർത്തു. പെട്ടെന്ന് തന്നെ സന്തോഷ് വീടിനകത്ത് കയറി അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.

അന്നക്കുട്ടി വീടിന് പുറത്ത് ചാടി ബഹളം വയ്ക്കുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തതിനിടയില്‍ സന്തോഷ് ഓടി രക്ഷപെട്ടു. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വിവരം അറിഞ്ഞെത്തിയ അന്നക്കുട്ടിയുടെ ബന്ധുക്കള്‍ വൈകിട്ട് അഞ്ചുമണിയോടെ സന്തോഷിന്റെ സഹോദരൻ സുഗതനും ജോഷി എന്നയാളും പങ്കാളിത്തത്തോടെ ചെറുതോണിയില്‍ നടത്തുന്ന അമ്പാടി ഹോട്ടല്‍ അടിച്ച്‌ തകർത്തു. ഹോട്ടലിന്റെ മുൻഭാഗത്തെ ഗ്ലാസും പാകം ചെയ്ത് വച്ചിരുന്ന ആഹാര സാധനങ്ങളും ഹോട്ടല്‍ ഉപകരണങ്ങളും അടിച്ചു തകർത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് വീടിന് തീവച്ചത്.