play-sharp-fill
സമീപകാല മലയാള സിനിമയില്‍ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്; ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അദ്ധ്യാപകരുമില്ല; മുഴുൻ നേരവും ബാറിലാണ്; അക്രമവും അടിപിടിയുമാണ് ; ഇല്യുമിനാറ്റി ഗാനം പരമ്പരാഗത ക്രൈസ്തവ വിഭാഗത്തിന് എതിരാണ് ;കോടികള്‍ വാരിക്കൂട്ടിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കെതിരെ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍

സമീപകാല മലയാള സിനിമയില്‍ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്; ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അദ്ധ്യാപകരുമില്ല; മുഴുൻ നേരവും ബാറിലാണ്; അക്രമവും അടിപിടിയുമാണ് ; ഇല്യുമിനാറ്റി ഗാനം പരമ്പരാഗത ക്രൈസ്തവ വിഭാഗത്തിന് എതിരാണ് ;കോടികള്‍ വാരിക്കൂട്ടിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കെതിരെ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍

സ്വന്തം ലേഖകൻ

കൊച്ചി: സമീപകാല മലയാള സിനിമയില്‍ കോടികള്‍ വാരിയ ചിത്രങ്ങളെ വിമർശിച്ചു ബിഷപ്പ് ഡോ. ജോസഫ് കരിയില്‍. ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകള്‍ക്കെതിരെയാണ് ബിഷപ്പ് വിമർശനം ഉന്നയിച്ചത്. ആവേശത്തിലെ ഇല്യുമിനാറ്റി ഗാനം പരമ്ബരാഗത ക്രൈസ്തവ വിഭാഗത്തിനെതിരാണെന്നും സഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

‘ആവേശം സിനിമയില്‍ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അദ്ധ്യാപകരുമില്ല. മുഴുൻ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്. ഇല്ല്യുമിനാറ്റി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ. അത് മതത്തിന് എതിരായി നില്‍ക്കുന്ന സംഘടനയാണ്. ആ സന്ദേശമാണ് കിട്ടുന്നത്. എന്നിട്ട്, ഇതെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞ് നിങ്ങളെല്ലാവരും ഇടിച്ചുകയറുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രേമലുവിലും അടിയും കുടിയുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ പൊലീസും അഗ്‌നിരക്ഷാസേനയും ഒന്നും ചെയ്യാതെ വന്നപ്പോള്‍ അവരുടെ കൂട്ടത്തില്‍ ഒരാള്‍ ഇറങ്ങി വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. നല്ല കാര്യം. എന്നാല്‍, ഒരു കാര്യം ആലോചിക്കണം. അവർ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ കുടിയും ഛർദ്ദിയുമാണ്’, ബിഷപ്പ് പറഞ്ഞു.

എന്താണ് ഇലുമിനാറ്റി?

ഇംഗ്ലീഷ് നോവലുകളിലും സിനിമകളും പലതവണ കടന്നുവന്നിട്ടുള്ള പേരാണ് ഇല്യൂമിനാറ്റി. നൂറ്റാണ്ടുകളായി ലോകം ചർച്ച ചെയ്യപ്പെടുന്നതും എന്നിട്ടും കണ്ടെത്താൻ കഴിയാത്തതുമായ ഇല്യൂമിനാറ്റി കഥയുടെ ആവിർഭാവം എവിടെയെന്ന് ആർക്കും ഉത്തരമില്ല. ഒരാള്‍ക്ക് ചെയ്യാൻ കഴിയാത്ത കാര്യം മറ്റൊരു കൂട്ടം ആളുകള്‍ കൂട്ടമായി എത്തി ചെയ്യുന്നു. മലയാളത്തില്‍ ലൂസിഫർ സിനിമയോടെയാണ് ഇലുമിനാറ്റി ചർച്ചയായത്.

കേരളത്തില്‍ മയക്കുമരുന്ന് പ്ലാന്റ് തുടങ്ങാൻ സാമ്ബത്തിക സഹായം കണ്ടെയിനർ വഴിയും കപ്പല്‍ വഴിയും എത്തുമ്ബോള്‍ മോഹൻലാലിന്റെ സ്റ്റീഫൻ എന്ന കഥാപാത്രം പീഡനക്കേസില്‍ ജയിലിലാണ്. എന്നാല്‍ ഫോണ്‍ എത്തിച്ചു നല്‍കുന്ന പൊലീസുകാരന് കോള്‍ വരുന്നത് അധോലോകത്ത് നിന്നാണ്. പൃഥ്വിയുടെ അധോലോക ഗ്യാങ്സറ്ററും കൂട്ടാളികളുമാണ് സ്റ്റീഫനായി ഈ ദൗത്യം നിർവഹിക്കുന്നത്.

യഥാർഥത്തില്‍ ഇത്തരത്തില്‍ ഒരു സംഘടന ഉണ്ടോ എന്ന കാര്യത്തില്‍ നൂറ്റാണ്ടുകളായി ചർച്ച നടന്നിട്ടുണ്ട്. അതിന് ഏറെ ആക്കം കൂട്ടിയ പുസ്തകങ്ങളിലൊന്നാണ് ഡാൻ ബ്രൗണിന്റെ ‘ഏഞ്ചല്‍സ് ആൻഡ് ഡീമൻസ്’. ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാരസ്ഥാപനങ്ങളില്‍ സ്വാധീനമുള്ളവരുമാണ് ഇല്യൂമിനാറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1700-കളില്‍ ഒരു ബവേറിയൻ പ്രൊഫസറാണ് ഇല്യൂമിനാറ്റിക്ക് രൂപം നല്‍കിയത് എന്ന വാദവും നിലനില്‍ക്കുന്നുണ്ട്. പരമ്ബരാഗത വിശ്വാസങ്ങളെ തകർക്കുന്നതിനായി ചിന്തകന്മാരുടെ ഒരു കൂട്ടായ്മയ്ക്ക് രൂപംനല്‍കി എന്നാണ് പറയപ്പെടുന്നത്.

13 പുരാതന രാജകുടുംബങ്ങളാണ് പൊതുവില്‍ ഇല്യൂമിനാറ്റിയെ നിയന്ത്രിക്കുന്നത് എന്നാണ് കരുതുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റോത് ഷില്‍ഡ് കുടുംബം. സംഘടനകളും വ്യക്തികളുമായി ഇവർ ലോകക്രമത്തെ തന്നെ നിയന്ത്രിക്കുന്നു എന്ന വളരെ പ്രശസ്തമായ ഒരു ഗൂഢാലോചനാ സിദ്ധാന്തമുണ്ട്. ശാസ്ത്രം, രാഷ്ട്രീയം, സാമ്ബത്തികം തുടങ്ങി എല്ലാ മേഖലകളിലും ഇവരുടെ ആളുകള്‍ പ്രവർത്തിക്കുന്നു. ഇതില്‍ സാമ്ബത്തിക മേഖലയാണ് റോത് ഷില്‍ഡ് കുടുംബം നിയന്ത്രിക്കുന്നത്. പക്ഷേ ഇത് തീർത്തും കെട്ടു കഥയാണെന്നതാണ് യാഥാർഥ്യം.

വിമർശനം മലയാള സിനിമക്ക് ഉണർവ്വുണ്ടാക്കിയ സിനിമകള്‍ക്കെതിരെ

അതേസമയം ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ വിമർശനം ഉന്നയിച്ചിരിക്കുന്നത് മലയാള സിനിമാ വ്യവസായത്തിന് ഉണർവ്വുണ്ടാക്കിയ സിനിമള്‍ക്കെതിരെയാണ്. ബിഷപ്പ് വിമർശിച്ച മൂന്ന് സിനിമകളും നൂറ് കോടി ക്ലബ്ബില്‍ കയറിയ ചിത്രങ്ങളാണ്. ആവേശവും മഞ്ഞുമ്മല്‍ ബോയിസും, പ്രേമലുവും മലയാളം സിനിമാ വ്യവസായത്തിന് വലിയ ഉണർവ്വാണ് നല്‍കിയത്.

2024 വർഷത്തില്‍ ആയിരം കോടി ക്ലബ്ബില്‍ മലയാള സിനിമ കയറിയിരുന്നു. കോവിഡ് കാലവും ഒടിടി പ്ലാറ്റ്ഫോമുകള്‍ തീർത്ത പ്രതിസന്ധിയും പിന്നിട്ട് മലയാള സിനിമ വ്യാവസായികമായി തിരിച്ചെത്തുന്നത് ഈ വർഷമാണ്. കഴിഞ്ഞ വർഷം 2018, ആർ ഡി എക്സ്, കണ്ണൂർ സ്‌ക്വാഡ്, രോമാഞ്ചം തുടങ്ങിയ സിനിമകളിലൂടെ 500 കോടിയുടെ കച്ചവടം നടന്നെങ്കിലും ഇൻഡസ്ട്രി മൊത്തത്തില്‍ ലാഭകരമായിരുന്നില്ല.

എന്നാല്‍ ഈ വർഷത്തെ ആദ്യ നാല് മാസങ്ങള്‍ പിന്നിടുമ്ബോള്‍ 200 കോടിയും 100 കോടിയും 50 കോടിയും കളക്ഷൻ നേടിയ ഒന്നിലേറെ സിനിമകളുണ്ട് മലയാളത്തില്‍. മെയ് പകുതി വരെ ഏകദേശം 1000 കോടിയുടെ ബിസിനസാണ് മലയാള സിനിമ ഉണ്ടാക്കിയത്. ഇത് റെക്കോർഡാണ്. രാജ്യത്തെ ഏറ്റവും വലിയ ഇൻഡസ്ട്രിയായ ബോളിവുഡിനു പോലും ഈ വർഷം ഈ നേട്ടത്തില്‍ എത്താനായിട്ടില്ല.

കഴിഞ്ഞ വർഷം ഷാരൂഖ് ഖാന്റെ പത്താൻ, ജവാൻ പോലുള്ള സിനിമകളിലൂടെ വ്യാവസായികമായി നേട്ടമുണ്ടാക്കിയ ബോളിവുഡിന് 2024 ല്‍ ആ നേട്ടം നിലനിർത്താനായിട്ടില്ല. തെലുങ്കിലും തമിഴിലും സൂപ്പർ താരങ്ങളുടേത് ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് ഈ വർഷം പ്രതീക്ഷയ്ക്കൊത്ത് തിയേറ്റർ നേട്ടമുണ്ടാക്കാനായില്ല, അവിടെയാണ് മലയാള സിനിമയുടെ കുതിപ്പ് രാജ്യവ്യാപകമായി ശ്രദ്ധേയമാകുന്നത്.