തലശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം ഡി ജെ പാര്‍ട്ടിക്ക് വഴിയൊരുക്കി; കോട്ടയം സ്വദേശിനി ഉള്‍പ്പെടെ ആറു പേര്‍ പൊലിസ് പിടിയില്‍
സ്വന്തം ലേഖകൻ
കണ്ണൂര്‍: തലശേരി റെയില്‍വേ സ്റ്റേഷൻ റോഡിലെ റസിഡൻസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ യുവതി ഉള്‍പ്പെടെ ആറുപേർ അറസ്റ്റിൽ. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് തലശേരിയിലെ റസിഡൻസി മുറിയില്‍ ഡി ജെ പാര്‍ട്ടിക്ക് ഒത്തുകൂടിയ യുവതി ഉള്‍പ്പെടെ ആറു പേരാണ് മയക്കുമരുന്നുമായി പൊലിസ് പിടിയിലായത്.
തലശേരി റെയില്‍വേ സ്റ്റേഷൻ റോഡിലെ റസിഡൻസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഡല്‍ഹിയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയും കോട്ടയം സ്വദേശിനിയുമായ അഖില (24), കോഴിക്കോട് മുക്കം സ്വദേശി വിഷ്ണു (25), തലശേരി ചിറക്കര സ്വദേശി സഫ്വാൻ (25), ചൊക്ലി സ്വദേശി മുഹമ്മദ് സനുല്‍ (27), തലശേരി ചിറക്കരയിലെ സിനാൻ (23), കൊല്ലം സ്വദേശി അനന്ദു (26) എന്നിവരെയാണ് തലശേരി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടര്‍ അനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് 2.77 ഗ്രാം എംഡി എം എ യും3.77 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടത്തിയ പോലീസ് റെയ്ഡിലാണ് സംഘം പിടിയലായത്.മംഗ്ളൂരില്‍ നിന്നും ട്രെയിൻമാര്‍ഗമാണ് സംഘം തലശേരിയിലെത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം തലശേരി കോടതി മജിസ്ട്രേറ്റിനു മുൻപില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.