ചങ്ങനാശേരി മാടപ്പള്ളിയിൽ അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടികൂടി; സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ നിന്നുമാണ് അരി പിടികൂടിയത്
ചങ്ങനാശേരി: മാടപ്പള്ളിയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടികൂടി. പൂവത്തുംമൂട് കരികണ്ടം റോഡില്‍ കേളി ജംഗ്ഷന് സമീപം സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ നിന്നുമാണ് അരി പിടികൂടിയത്.
രാജപ്പന് ചെട്ടിയാര്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാലിച്ചാക്ക് ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു അരി. എഫ്സിഐ മുദ്രയോടുകൂടിയ അരി ചാക്കുകളിലും പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റി നിറച്ച നിലയിലുമായിയിരുന്നു.അരി തെങ്ങണയിലെ ഗോഡൗണിലേക്ക് മാറ്റി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ജയപ്രകാശ് വ്യക്തമാക്കി.
രാജപ്പന് ചെട്ടിയാരുടെ മൊഴി പ്രകാരം ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള വാകത്താനം കാടമുറിയിലെ വില്‍ഫ്രഡ് ചാക്കോ എന്നയാളുടെ 89-ാം നമ്പര്‍ റേഷന്‍കടയില്‍ നിന്നാണ് അരി ലഭിച്ചതെന്നാണ് വിവരം. തുടര്‍ന്ന് ഇവിടെ നടത്തിയ പരിശോധനയില്‍ സ്റ്റോക്കില്‍ വ്യത്യാസവും ക്രമക്കേടും കണ്ടെത്തി. കടയുടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും നടപടിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ സപ്ലൈഓഫീസര്ക്കൊപ്പം താലൂക്ക് സപ്ലെ ഓഫീസര്‍ ശ്രീലത എന്‍.ആര്, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ആര്. സന്തോഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.