മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വന്യജീവി ആക്രമണം രൂക്ഷം ;കടമാങ്കുളം ഡിവിഷനിൽ പശുവിന്റെ പിന്‍ഭാഗത്തിന്റെ അവശിഷ്ടം ഭക്ഷിച്ച നിലയില്‍ കണ്ടെത്തി; പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ ആരോപിക്കുമ്പോഴും സ്ഥിരീകരിക്കുവാന്‍ തയ്യാറാവാതെ വനം വകുപ്പ്
സ്വന്തം ലേഖിക
മുണ്ടക്കയം : തൊഴിലാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വീണ്ടും വന്യജീവി ആക്രമണം. പശുവിനെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. പുലിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്പോഴും സ്ഥിരീകരിക്കുവാന്‍ വനംവകുപ്പ് തയാറാകുന്നില്ല.
കടമാങ്കുളം ഡിവിഷനിലാണ് പശുവിന്റെ പിന്‍ഭാഗം ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. രാവിലെ ടാപ്പിംഗിനുപോയ തൊഴിലാളികളാണ് പശുവിന്റെ ജഡം കണ്ടത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് വന്യമൃഗ ആക്രമണം ഉണ്ടായതെന്നു കരുതുന്നു.
പതിവുപോലെ വനപാലകരെത്തി പരിശോധന നടത്തി മടങ്ങി. ഏത് ജീവിയുടെ ആക്രമണമാണുണ്ടായതെന്ന് ഒരു സ്ഥിരീകരണവും ഇവര്‍ നല്‍കുന്നില്ല. രണ്ടായിരത്തോളം കിലോമീറ്റര്‍ വിസ്തൃതിയുള്ള തോട്ടത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ നഷ്ടമായിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാഴ്ച മുന്‍പ് ഇഡികെയില് വീണ്ടും പശുക്കിടാവിനെയും വളര്‍ത്തുനായയെയും കൊന്നുതിന്ന നിലയില്‍ കണ്ടെത്തിയിരുന്നു. പുലിയെന്നു കരുതി വിവിധ പ്രദേശങ്ങളില്‍ ഇരുന്പുകെണി ഒരുക്കിയെങ്കിലും പിടികൂടാനായില്ല.
പുലിയെന്നു പ്രദേശവാസികള്‍ ഉറപ്പിച്ചു പറയുന്പോഴും പുലിയല്ലെന്നും പൂച്ചപ്പുലിയാണെന്നും വനപാലകര്‍ ഉറപ്പിക്കുന്നു.