കോട്ടയം മെഡിക്കല്‍ കോളേജിൽ രണ്ടാമത് കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായ രോഗിയെയും ദാതാവിനെയും വെന്റിലേറ്ററില്‍നിന്ന് മാറ്റി
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാമത് കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയമായ രോഗിയെയും കരള്‍ ദാനം ചെയ്ത സഹോദരിയെയും വെന്റിലേറ്ററില്‍നിന്നു മാറ്റി.
വൈക്കം ബ്രഹ്മമംഗലം പുതുവേലില്‍ രണദീപാണ് (43) ശസ്ത്രക്രിയയ്ക്കു വിധേയമായത്. സഹോദരി ചെന്പ് പഞ്ചായത്ത് ആറാം വാര്‍ഡ് ആശാ വര്‍ക്കറും ചെന്പ് പനങ്ങാവ് പറവനാട്ട് ചിറയില്‍ അനില്‍ കുമാറിന്റെ ഭാര്യയുമായ ആര്. ദീപ്തി (40)യാണ് കരള്‍ ദാനം ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11നു ശേഷമായിരുന്നു പൂര്‍ത്തീകരിച്ചത്.മെഡിക്കല്‍ കോളജ് ഗ്യാസ്ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്.എസ്.സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണദീപ് ലിവര്‍ സിറോസിസ് ബാധിതനായി ഏറെ നാളായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണദീപിന്റെ രക്ത ഗ്രൂപ്പ് ഒ നെഗറ്റീവ് ആയതു മൂലമാണ് ശസ്ത്രക്രിയ വൈകിയത്. രണദീപിന്റ ഭാര്യ ഷീബയുടെ ഗ്രൂപ്പ് ചേരില്ല. ഇതോടയാണ് സഹോദരി കരള്‍ നല്കാന് മുന്നോട്ട് വന്നത്.കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ചായിരുന്നു ശസ്ത്രക്രിയ. അമൃത ആശുപത്രിയിലെ ഡോ. എസ്.സുധീന്ദ്രന്‍, ഡോ. ദിനേഷ് ബാലകൃഷ്ണന്, ഡോ. രേഖ വര്‍ഗീസ് എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി ശസ്ത്രക്രിയയില്‍ പങ്കാളികളായി.
നഴ്സുമാരായ സുമിത, മായ, മാത്യു, അനുമോള്‍, ആതിര, ടിന്റു, ഹസ്ന, ജീമോള്‍, ദിവ്യ പീറ്റര്‍, അറ്റന്‍ഡര്‍മാരായ സാബു, സുനിത, സുധ, ബീന എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.ഇന്നലെ ഉച്ചയ്ക്ക് ചൂടുവെള്ളം കൊടുത്ത ശേഷമാണ് വെന്റിലേറ്ററില്‍നിന്നു മാറ്റിയത്.
ഒരു വര്‍ഷം മുന്‍പാണ് രണദീപ് കോട്ടയം മെഡിക്കല്‍ കോളജ് ഗാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ചികിത്സതേടിയെത്തിയത്.രക്ത ഗ്രൂപ്പ് ഒ നെഗറ്റീവ് ആയതിനാല്‍ താമസം നേരിട്ടു. ഹൈക്കോടതിയിലെ ഗവ. പ്ലീഡറായ ഭാര്യ ഷീബയുടെ ഗ്രൂപ്പ് ചേരാതിരുന്നതിനാലാണ് സഹോദരിയുടെ കരള്‍ സ്വീകരിക്കേണ്ടി വന്നത്.