കണ്ണൂർ ചൊക്ലിയിൽ യുവതി കുഞ്ഞുമായി കിണറ്റിൽ ചാടിയ സംഭവം; കുഞ്ഞിന് ബുദ്ധിവികാസം കുറവാണെന്ന് സംശയം; തുടർന്ന് ജോത്സനയ്ക്കുണ്ടായ മാനസിക സമ്മര്‍ദ്ദം ആത്മഹത്യയിലെത്തിച്ചുവെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ
കണ്ണൂര്‍: ചൊക്ലിയില്‍ യുവതിയേയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കുഞ്ഞിന് ബുദ്ധിവികാസം കുറവാണെന്ന സംശയത്തെ തുടര്‍ന്നാണ് യുവതി കുഞ്ഞുമായി ജീവനൊടുക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. അടുത്ത ബന്ധുക്കളില്‍ നിന്നാണ് ചൊക്ലി പൊലീസിന് ഇക്കാര്യങ്ങളില്‍ സൂചന ലഭിച്ചത്.
ചൊക്ലി നെടുമ്പ്രത്തിനു സമീപം ശനിയാഴ്ച ആറോടെയാണ് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴുമാസം പ്രായമുള്ള ദ്രുവിനുമായി അമ്മ ജ്യോത്സന(27) കിണറ്റില്‍ ചാടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച പുലര്‍ച്ചെ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രണ്ട് മൃതദേഹങ്ങളും വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. തലശേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് ഇരു മൃതദേഹങ്ങളും പുറത്തെടുത്തത്. ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ചൊക്ലി സിഐ ഷാജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
കുട്ടിക്ക് ബുദ്ധിവികാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന തോന്നല്‍ ജ്യോത്സനയ്ക്ക് ഉണ്ടായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് മാനസികമായി തളര്‍ന്ന നിലയിലായിരുന്നു യുവതി. ഈ കാര്യം ഇവര്‍ അടുത്ത ബന്ധുകളോട് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം