പത്തനംതിട്ടയിൽ പെണ്‍മക്കളെ അച്ഛന്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതി; കേസ് വ്യാജമെന്ന് വിധിച്ച് കോടതി
സ്വന്തം ലേഖകൻ
പത്തനംതിട്ട: പെണ്‍കുട്ടികളെ അച്ഛന്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന് അമ്മ നല്‍കിയ പരാതിയില്‍ അച്ഛനെ വെറുതെ വിടാന്‍ ഉത്തരവിട്ട് പോക്‌സോ കോടതി.
വൈദ്യപരിശോധനഫലം ഉള്‍പ്പെടെ അടിസ്ഥാനമാക്കിയാണ് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതി ഈ ഉത്തരവിട്ടത്. പത്തും ഏഴും വയസ്സ് പ്രായമുള്ള കുട്ടികളെ ഭര്‍ത്താവ് തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു എന്നായിരുന്നു ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആരോപണങ്ങളാണെന്നും, ഭാര്യ ഉന്നയിച്ച വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.
2017ല്‍ പീഡനം നടന്നെന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. ഇരുവരും ഒന്നിച്ച് താമസിക്കവെ പീഡനം നടന്നുവെന്നും പിന്നീട് അകന്നു താമസിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടികളില്‍ ഒരാള്‍ അച്ഛനെതിരെ മൊഴി നല്‍കിയെങ്കിലും മറ്റൊരാള്‍ മൊഴിമാറ്റി. വൈദ്യപരിശോധനാഫലം കൂടി പരിഗണിച്ച കോടതി കുട്ടികളുടെ അമ്മ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളുകയായിരുന്നു.