ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം; പ്രദേശത്ത് സുരക്ഷ ശക്തമാക്കി പൊലീസ്
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട്ടെ ആര്‍ എസ് എസ് നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞു.
പ്രതി കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബിയര്‍ കുപ്പിയില്‍ പെട്രോള്‍ മണമുണ്ടെങ്കിലും കത്തിയിട്ടില്ലെന്ന് ഹേമാംബിക നഗര്‍ പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി
ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധകേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. പാലക്കാട് മുണ്ടൂര്‍ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബര്‍ അലി, അബ്ബാസ് എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16ആയി.