play-sharp-fill
തോട്ടത്തില്‍ ഒളിച്ചിരുന്ന് ഭാര്യയും സഹോദരിയും എത്തിയപ്പോള്‍ രാജന്റെ ആക്രമണം; രമാവതിയെ വെട്ടിക്കൊലപ്പെടുത്തിയത് തടയാന്‍ എത്തിയ സഹോദരിയുടെ കൈ വെട്ടി മാറ്റിയ ശേഷവും; ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങൾ; കൊല്ലത്തെ നടുക്കിയ സംഭവം ഇങ്ങനെ..

തോട്ടത്തില്‍ ഒളിച്ചിരുന്ന് ഭാര്യയും സഹോദരിയും എത്തിയപ്പോള്‍ രാജന്റെ ആക്രമണം; രമാവതിയെ വെട്ടിക്കൊലപ്പെടുത്തിയത് തടയാന്‍ എത്തിയ സഹോദരിയുടെ കൈ വെട്ടി മാറ്റിയ ശേഷവും; ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങൾ; കൊല്ലത്തെ നടുക്കിയ സംഭവം ഇങ്ങനെ..

സ്വന്തം ലേഖകൻ

കൊല്ലം: കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയത് കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം.


രാജനും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂര കൊലപാതകവും ആത്മഹത്യയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരക്കര നെടുവത്തൂരിന് സമീപം പുല്ലാമലയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പുല്ലാമല കല്ലുവിള താഴത്തില്‍ രമാവതി (55) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജനെ (64) സമീപത്ത് കുടുംബവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

രമാവതിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച രതിയുടെ കൈയും രാജന്‍ വെട്ടിമാറ്റി. തോട്ടത്തില്‍ ഒളിച്ചിരുന്ന രാജന്‍ ഇവര്‍ വിറക് പെറുക്കാനായി എത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു.

രമാവതിയും രാജനും തമ്മിലുള്ള പ്രശ്നം പരിഹരിച്ച ശേഷം ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് രാജനില്‍ നിന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നു. രമാവതിയുടെയും രതിയുടെയും അമ്മ ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് മരിച്ചത്. ഇതിന്റെ ചടങ്ങുകള്‍ക്കായി ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.

ഇതിന് ശേഷമാണ് ക്രൂര കൊലപാതകം.
രമാവതിയെ കൊലപ്പെടുത്തിയ ശേഷം രാജന്‍ ഇവിടെനിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.