play-sharp-fill
താലി കെട്ടുന്നതിന് തൊട്ടു മുൻപ് വധു കല്യാണമണ്ഡപത്തിൽ നിന്നും ഇറങ്ങിയോടി; അമ്പരപ്പോടെ വരനും ബന്ധുക്കളും; ഒടുവിൽ വധുവിൻ്റെ കഥ കേട്ട് തകർന്ന് ബന്ധുക്കൾ

താലി കെട്ടുന്നതിന് തൊട്ടു മുൻപ് വധു കല്യാണമണ്ഡപത്തിൽ നിന്നും ഇറങ്ങിയോടി; അമ്പരപ്പോടെ വരനും ബന്ധുക്കളും; ഒടുവിൽ വധുവിൻ്റെ കഥ കേട്ട് തകർന്ന് ബന്ധുക്കൾ


സ്വന്തം ലേഖിക

കൊല്ലം :കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തില്‍ ആണ് സിനിമാതിരക്കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മന്‍ട്രൊതുരുത്ത് സ്വദേശിയായ യുവാവും കളുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്.


രണ്ടു കൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിറയെ ആളുകള്‍ കല്യാണത്തിന് എത്തിച്ചേര്‍ന്നിരുന്നു. താലികെട്ടിനു തൊട്ടുമുന്‍പ് വധു മാല ഇടാന്‍ സമ്മതിക്കാതെ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.മണ്ഡപത്തിനു സമീപമുള്ള ഗ്രീന്‍ റൂമില്‍ കയറി വാതില്‍ അടച്ചിരുന്ന വധുവിനെ അനുനയിപ്പിക്കാന്‍ ബന്ധുക്കള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. ഇതേ തുടർന്നാണ് വിവാഹം മുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിക്ക് കുടുംബത്തിലുള്ള മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതിനെ തുടര്‍ന്നാണ് താലികെട്ടാന്‍ സമ്മതിക്കാതിരുന്നത്. ഇതേത്തുടര്‍ന്ന് വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും സംഘര്‍ഷം ആരംഭിക്കുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കിളികൊല്ലൂര്‍ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.