പ്രാതൽ വിളമ്പി നൽകിയില്ല, ഭർതൃപിതാവ് യുവതിയെ വെടിവെച്ച് കൊന്നു,ഗുരുതരമായി പരിക്കേറ്റ 42 കാരിയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
സ്വന്തം ലേഖിക
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ പ്രാതൽ വിളമ്പി നൽകാത്തതിന്റെ പേരിൽ ഭർതൃപിതാവ് മരുമകളെ വെടിവെച്ചു കൊലപ്പെടുത്തി. താനെ റാബോഡിയിൽ ഇന്നലെ രാവിലെയാണ് വെടിവെപ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ 42 കാരിയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണമടഞ്ഞു.
പ്രതി കാശിനാഥ് പാണ്ടു രംഗ് പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചായക്കൊപ്പം ഭക്ഷണം വിളമ്പി നൽകാത്തതിനാണ് മരുമകളെ വെടിവെച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. മറ്റെന്തെങ്കിലും കാരണം കൊലപാതകത്തിന് പിന്നിലുണ്ടോ എന്നതിലടക്കമാണ് പൊലീസിന്റെ അന്വേഷണം നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0