play-sharp-fill
ആനയെ തളച്ചിട്ട സ്ഥലത്തെത്തി പഴത്തൊലിയും തേങ്ങ ചകിരിയും ഉള്‍പ്പടെ നല്‍കി ആളുകള്‍ മുന്‍പ് കബളിപ്പിച്ചിട്ടുണ്ട്;  അങ്ങനെ കരുതിയാകാം കുട്ടിയെ ആന ആക്രമിക്കാന്‍ ശ്രമിച്ചത്; ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ ആന ആക്രമിക്കാനാഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ഉടമ

ആനയെ തളച്ചിട്ട സ്ഥലത്തെത്തി പഴത്തൊലിയും തേങ്ങ ചകിരിയും ഉള്‍പ്പടെ നല്‍കി ആളുകള്‍ മുന്‍പ് കബളിപ്പിച്ചിട്ടുണ്ട്; അങ്ങനെ കരുതിയാകാം കുട്ടിയെ ആന ആക്രമിക്കാന്‍ ശ്രമിച്ചത്; ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ ആന ആക്രമിക്കാനാഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ഉടമ

സ്വന്തം ലേഖകൻ

മലപ്പുറം : കീഴുപറമ്പ് പഴംപറമ്പില്‍ ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ ആന തുമ്പിക്കൈയിലെടുത്ത് ആക്രമിക്കാനാഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ഉടമ.


ആനയെ തളച്ചിട്ട സ്ഥലത്തെത്തി പഴത്തൊലിയും തേങ്ങ ചകിരിയും ഉള്‍പ്പടെ നല്‍കി ആളുകള്‍ മുന്‍പ് കബളിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെ കരുതിയാകാം കുട്ടിയെ ആന ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് ഉടമ കൊളക്കാടന്‍ നാസര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കീഴുപറമ്പ് പഴംപറമ്പില്‍ തളച്ചിട്ട ആനക്ക് തേങ്ങയുമായി പിതാവിനൊപ്പമെത്തിയ കുട്ടിയെ ആന ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുട്ടി ആനയ്‌ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ആന തുമ്പിക്കൈ ഉപയോഗിച്ച്‌ കുഞ്ഞിനെ പിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ പിതാവ് കുട്ടിയെ വലിച്ചുമാറ്റിയതുകൊണ്ടാണ് ദുരന്തം ഒഴിവായത്. പിതാവ് ആനയ്‌ക്ക് ഭക്ഷണം നല്‍കുന്നത് കണ്ടാണ് കുട്ടി നിര്‍ബന്ധം പിടിച്ച്‌ ആനയ്‌ക്ക് ആഹാരം കൊടുക്കാന്‍ ശ്രമിച്ചത്.

ആക്രമണത്തില്‍ ആനയുടെ സമീപത്തെത്തിയ പിതാവും മകനും ജീവനും കൊണ്ട് അത്ഭുതകരമാണ് രക്ഷപ്പെട്ടത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വനപാലകര്‍ സംഭവസ്ഥലത്തെത്തി ആനയുടമയുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തിരുന്നു.