പെട്രോള്‍ പമ്പിലെ മേല്‍ക്കൂരയില്‍ തട്ടി ആനയ്ക്ക് പരിക്കേറ്റ കേസ് റദ്ദാക്കി; ആനകളെ കൊണ്ടുപോകുമ്ബോള്‍ സ്വീകരിക്കേണ്ട സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രതികള്‍ ലംഘിച്ചതായി പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്
സ്വന്തം ലേഖകൻ
കൊച്ചി: ലോറിയില്‍ കൊണ്ടുപോകവേ പെട്രോള്‍ പാമ്പിന്റെ മേല്‍ക്കൂരയില്‍ തട്ടി ആമ്ബല്ലൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കു പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ വേട്ടയാടല്‍ കുറ്റമുള്‍പ്പെടെ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
2019 ഏപ്രില്‍ 14ന് തൃപ്പൂണിത്തുറ പേട്ടയിലെ പമ്ബിലുണ്ടായ സംഭവത്തില്‍ കേരള നാട്ടാന പരിപാലനച്ചട്ടം, വന്യജീവി സംരക്ഷണ നിയമം എന്നിവയനുസരിച്ച് വനംവകുപ്പ് കേസെടുത്ത് പെരുമ്ബാവൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലോറി ഡ്രൈവര്‍ ചാലക്കുടി മേലൂര്‍ സ്വദേശി ഷാജു പോള്‍, പാപ്പാന്മാരായ തൃശൂര്‍ വട്ടണത്ര സ്വദേശി അനീഷ്, പറപ്പൂക്കര സ്വദേശി വിഷ്‌ണുപ്രഭ, ആനയുടമ തൃശൂര്‍ ആമ്ബല്ലൂര്‍ സ്വദേശി പി. രതീഷ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്റെ ഉത്തരവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃഗങ്ങളെ അറിഞ്ഞുകൊണ്ടു പരിക്കേല്പിച്ചതാണെങ്കില്‍ മാത്രമേ വേട്ടയാടല്‍ക്കുറ്റം നിലനില്‍ക്കൂവെന്നും ആനകളെ കൊണ്ടുപോകുമ്ബോള്‍ സ്വീകരിക്കേണ്ട 27 സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രതികള്‍ ലംഘിച്ചതായി പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്.