ചികിത്സ സഹായത്തിന്റെ പേരില്‍ വീടുകള്‍ കയറി പണപിരിവ് നടത്തി തട്ടിപ്പ്; കുമരകത്ത് മൂന്നുപേർ പിടിയിൽ
സ്വന്തം ലേഖകൻ
കുമരകം: ചികിത്സ സഹായത്തിന്റെ പേരില്‍ വീടുകള്‍ കയറി പണപിരിവ് നടത്തി. പിരിച്ചെടുത്ത പണം വീതം വയ്ക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കം തട്ടിപ്പുകാരായ മൂന്നുപേരെ അഴിക്കുള്ളിലാക്കി.
കഴിഞ്ഞ മൂന്നു ദിവസമായി കുമരകം ജെട്ടി പരിസരം കേന്ദ്രീകരിച്ച് പിരിവ് നടത്തിയ മൂവര്‍ സംഘമാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിരിച്ചെടുത്ത പണം വീതം വയ്ക്കുന്നതിനെ സംബന്ധിച്ച് ഇവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് മൂവരും തട്ടിപ്പുകാരാണെന്ന് നാട്ടുകാര്‍ക്ക് ബോധ്യമാകാന്‍ കാരണം.
മൂവരില്‍ ഒരാളുടെ മകന്റെ കിഡ്നി ചികിത്സക്കായി പണം ആവശ്യപ്പെട്ടാണ് വീടുകള്‍ തോറും ഇവര്‍ കയറിയിറങ്ങിയത്. കിട്ടുന്ന പണം മദ്യപാനത്തിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.
രാമങ്കരി സ്വദേശികളാണ് മൂവരും. ചെങ്ങളം കുന്നുംപുറം സ്വദേശികളാണെന്നാണ് ഇവര്‍ വീട്ടുകാരോട് മറ്റും പറഞ്ഞിരുന്നത്. സഹകരണ ബാങ്ക് പ്രസിഡന്റ് കെ. കേശവന്റെ വീട്ടില്‍ പിരിവിനെത്തിയതോടെയാണ് പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് ഇവരെ ഇന്നലെ തടഞ്ഞുവച്ച് പോലീസില്‍ വിവരം അറിയിച്ചത്.
പോലീസ് സ്റ്റേഷനില്‍ എത്തിച്ചതിനു ശേഷം വൈദ്യ പരിശോധന നടത്തി ഇവര്‍ മദ്യപിച്ചിട്ടുണ്ടെന്നു കണ്ടെത്തി പിന്നീട് വിട്ടയച്ചു. ഇവരില്‍നിന്നും കണ്ടെത്തിയ പണം ചില വീട്ടുകാര്‍ക്ക് പോലീസ് ഇടപെട്ട് തിരികെ നല്കി.