play-sharp-fill
സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു;  പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ് പ്രതി

സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു; പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ് പ്രതി

സ്വന്തം ലേഖകൻ

വിഴിഞ്ഞം: പോക്സോ കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രതി സ്റ്റേഷനില്‍ ആത്മഹത്യാശ്രമം നടത്തി.


പയറ്റുവിള സ്വദേശി പ്രശാന്താണ് സെല്ലിനുള്ളില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ ഉടനെതന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഷങ്ങള്‍ക്ക് മുൻപ് നടന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതിനാണ് പ്രശാന്തിനെ വീണ്ടും അറസ്റ്റുചെയ്‌തത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപായിരുന്നു ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ത്ഥിനിയുടെ അമ്മയോട് കേസ് പിന്‍വലിക്കണമെന്ന് പ്രതിയായ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാത്തത്തിനെ തുകർന്ന് ഇയാള്‍ വിദ്യാര്‍ത്ഥിനിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനായിരുന്നു പ്രശാന്തിനെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് സ്റ്റേഷനിലെത്തിച്ച ഇയാളെ സെല്ലില്‍ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കഴുത്തിലുണ്ടായിരുന്ന ചരട് ഉപയോഗിച്ച്‌ മുറുക്കി ആത്മഹത്യക്കു ശ്രമിച്ചുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

ഇതേത്തുടര്‍ന്ന് പൊലീസ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. റിമാന്‍ഡ് ചെയ്തതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.