play-sharp-fill
മൂലമറ്റം വെടിവെയ്പ്പ്; ഇന്നലെ രാത്രി സനല്‍ ബാബു തട്ടുകടയില്‍ പോയിട്ടില്ല; സനലിന് വെടിയേറ്റത് ആളുമാറിയാകാമെന്ന് സുഹൃത്തിന്റെ പിതാവ്

മൂലമറ്റം വെടിവെയ്പ്പ്; ഇന്നലെ രാത്രി സനല്‍ ബാബു തട്ടുകടയില്‍ പോയിട്ടില്ല; സനലിന് വെടിയേറ്റത് ആളുമാറിയാകാമെന്ന് സുഹൃത്തിന്റെ പിതാവ്

സ്വന്തം ലേഖിക

ഇടുക്കി: മൂലമറ്റത്തുണ്ടായ വെടിവയ്പ്പ് ആളുമാറിയാകാമെന്ന് മരിച്ച സനലിന്റെ സുഹൃത്തിന്റെ പിതാവ്.


സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി സനല്‍ ബാബു തട്ടുകടയില്‍ പോയിട്ടില്ലെന്ന് വിഷ്ണുവിന്റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സനല്‍ രാത്രി ഭക്ഷണം കഴിച്ചത് തന്റെ വീട്ടില്‍ നിന്നാണ്. ഇയാള്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും തങ്കച്ചന്‍ പറഞ്ഞു.

യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കീരിത്തോട് സ്വദേശി സനല്‍ സാബു ആണ് വെടിവയ്പില്‍ മരിച്ചത്.

സാബുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയില്‍ ഐസിയുവിലാണ്.