ചിങ്ങവനത്ത് മകളോടൊപ്പം കഴിഞ്ഞിരുന്ന വയോധികന്റെ മൃതദേഹം കടുത്തുരുത്തിയിലെ പാറമടകുളത്തിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം
സ്വന്തം ലേഖകൻ
കടുത്തുരുത്തി: ചിങ്ങവനത്ത് മകളോടൊപ്പം കഴിഞ്ഞിരുന്ന വയോധികന്റെ മൃതദേഹം കടുത്തുരുത്തിയിലെ പാറമടകുളത്തിൽ കണ്ടെത്തി.
പത്തനംതിട്ട അയിരൂര്‍ പള്ളിപ്പറമ്പില്‍ ഫ്രാന്‍സീസ് ആന്റണി (70) യുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിങ്ങവനത്ത് മകളോടൊപ്പം കഴിഞ്ഞിരുന്ന ഫ്രാന്‍സീസിനെ 14 മുതല്‍ കാണാതാവുകയായിരുന്നു. ഇദേഹത്തിന് ഓര്‍മയില്ലാത്ത ആളാണെന്നു പോലീസ് പറഞ്ഞു. മകളുടെ പരാതിയില്‍ 17ന് ചിങ്ങവനം പോലീസ് കേസെടുത്തിരുന്നു.
പാറമടയുടെ ഉടമ കുളത്തില്‍ എന്തോ കിടക്കുന്നത് കണ്ട് മാലിന്യമാണെന്നു കരുതി നോക്കിയപ്പോഴാണ് ആളുടെ മൃതദേഹമാണെന്ന് മനസിലാകുന്നത്. ഫയര്‍ഫോഴ്സെത്തി കുളത്തില്‍ കിടന്ന മൃതദേഹം പുറത്തെടുത്തു.
മൃതദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.