കൊച്ചിയിൽ മാരക ലഹരിമരുന്നുമായി യുവതി അടക്കം അഞ്ചു പേര്‍ പിടിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: മാരക ലഹരിമരുന്നായ എം.ഡി.എം. എ.യുമായി യുവതിയുള്‍പ്പെടെ അഞ്ചു പേര്‍ പിടിയില്‍. 20 ഗ്രാം എം.ഡി.എം. എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
കൊല്ലം അയലറ യേരൂര്‍ സ്വദേശി സൗപര്‍ണിക വീട്ടില്‍ സനുരാജ് (24), കോതമംഗലം വടാട്ടുപാറ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അനന്തു എസ്. നായര്‍ (23), വൈത്തിരി സ്വദേശി ഇലയടത്തുവീട്ടില്‍ അഭിഷേക് (22), മലപ്പുറം പുറങ്ങ് സ്വദേശി അന്തിക്കാട്ടില്‍ വീട്ടില്‍ മുസമില്‍ (22), ഇടപ്പള്ളി പോണേക്കര റൈ-റാസ് അപ്പാര്‍ട്ട്മെന്റില്‍ വൈഷ്ണവി സുരേഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലീസും സംയുക്തമായാണ് സംഘത്തെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളമശേരിയില്‍ വിദ്യാര്‍ത്ഥികളെന്ന വ്യാജേനെ താമസിച്ച് സനുരാജും, മുസമ്മിലും മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്നു. ഇവരില്‍ നിന്ന് അഭിഷേക്, അനന്തു, വൈഷ്ണവി എന്നിവര്‍ വാങ്ങി ഉപയോഗിക്കുമ്പോഴാണ് പോലീസ് ഇവരെ പിടികൂടുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ഗ്രാമിന് 3,500 രൂപ നിരക്കിലാണിത് ഇവര്‍ എം.ഡി.എം. എ വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു.സബ് ഇന്‍സ്‌പെക്ടര്‍ രാമു ബാലചന്ദ്ര ബോസും കളമശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.