കഴിവുള്ളതിനാലാണ് തനിക്ക് ജോലി ലഭിച്ചതെന്ന് സ്വപ്‌ന സുരേഷ്; എല്ലാത്തിനും പിന്നില്‍ എം ശിവശങ്കര്‍ ആണെന്നും തന്നെ കരുതിക്കൂട്ടി ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതിനെ തുടര്‍ന്ന് എച്ച് ആര്‍ ഡി എസ് ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ ഡി എസ് .നിലവില്‍ അട്ടപ്പാടിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സംഘടന കൂടിയാണ്.
ഇവിടെയാണ് സ്വപ്‌ന സുരേഷിന് ജോലി ലഭിച്ചത്. സ്വപ്നയ്ക്ക് ജോലി നല്‍കിയതോടെ ഈ സ്ഥാപനത്തിന്റെ രാഷ്ട്രീയമെന്താണെന്ന് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും. എന്നാല്‍ വിവാദങ്ങള്‍ നിലനില്‍ക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വപ്‌ന സുരേഷ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നെ കൂട്ടം കൂടി ആക്രമിക്കുകയാണെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. എല്ലാത്തിനും പിന്നില്‍ എം ശിവശങ്കര്‍ ആണെന്നും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. ആര്‍ എസ് എസ് എന്താണെന്ന് പോലും തനിക്ക് അറിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.
കഴിവുള്ളതിനാലാണ് എച്ച് ആര്‍ ഡി എസില്‍ ജോലി കിട്ടിയതെന്നും നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ കുറിച്ച് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്ഥാപനവുമായി നേരത്തെ ബന്ധമില്ലെന്നും എന്നാല്‍ വെള്ളിയാഴ്ച മുതല്‍ അവിടുത്തെ ജീവനക്കാരിയാണെന്നും സ്വപ്ന പറഞ്ഞു. ജോലിക്ക് വേണ്ടി ഒരുപാട് പേരെ സമീപിച്ചെങ്കിലും എല്ലാവരും പറഞ്ഞത് ജോലി തരാന്‍ പേടിയാണെന്നാണ്. അനില്‍ എന്ന സുഹൃത്ത് വഴിയാണ് എച്ച് ആര്‍ ഡി എസില്‍ ജോലി ലഭിച്ചതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.